Dec 9, 2012

മഅദനി: മനുഷ്യാവകാശം ആര് സംരക്ഷിക്കും?

മഅദനി: മനുഷ്യാവകാശം ആര് സംരക്ഷിക്കും? 
 
 
 
 
 
 
ഡിസംബര്‍ പത്ത്...
ലോക മനുഷ്യാവകാശ ദിനം ...
നമ്മുക്കും ഈ ദിനത്തില്‍ ..
പങ്കാളിയാവാം....
മനുഷ്യന്റെ അവകാശത്തിനു വേണ്ടി ശബ്ദിക്കാം ...
നീതിക്ക് വേണ്ടി പ്രയത്നിക്കാം ..
അധര്‍മ്മത്തിനെതിരെ പോരാടാം


പിറന്ന മണ്ണില്‍ ജീവിക്കാന്‍ ....
സ്ത്രീക്കും പുരുഷനും ...
വെളുത്തവനും കറുത്തവനും ..
പണക്കാരനും പാവപ്പെട്ടവനും ...
ഭരണാധികാരിക്കും പ്രജക്കും ..
ഒരേ അവകാശം ..


വ്യക്തിയുടെ അന്തസ്സ് ... സുരക്ഷ ..
ഉറപ്പാക്കേണ്ട ദിവസം..
അവന്റെ മതം ..
ജാതി... മതം ..വര്‍ഗ്ഗം .. രാഷ്ട്രീയം ..
അഭിപ്രായം എന്നിവയ്ക്ക് സംരക്ഷണം ..


ഹിന്ദുവിനും ക്രിസ്ത്യാനിക്കും ..
ജൂതനും .. മുസ്ലിമിനും ..
മതമുള്ളവനും ഇല്ലാത്തവനും ..
ജീവിക്കാന്‍ തുല്യ അവകാശം ...

പാര്‍പ്പിടം വസ്ത്രം ഭക്ഷണം ..
കുടുംബം എന്നിവയോട് കൂടി ..
ജീവിതം തുടരാനുള്ള മനുഷ്യന്റെ അവകാശം ..


ശൈശവം .. വാര്‍ദ്ധക്യം... വൈധവ്യം...
മറ്റു ശാരീരിക മാനസ്സിക ബലഹീനതകള്‍..
ഈ അവസ്ഥകളില്‍ ലഭിക്കേണ്ട സംരക്ഷണം..


നിയമത്തിനു മുമ്പില്‍ ...
ഭരണകൂടത്തിന്റെ മുമ്പില്‍..
ഒരാള്‍ക്ക് .. കിട്ടേണ്ട സംരക്ഷണം ..


കുറ്റവാളി എന്ന് തെളിയിക്കും വരെ ..
നിരപരാധിയായി പരിഗണിക്കപ്പെടാനുള്ള അവകാശം
ഒരു നിരപരാധിയെയും അന്യായ തടങ്കലില്‍ ....
പാര്‍പ്പിക്കില്ലെന്ന ഉറപ്പ് ....

ഇതാണത്രേ ...
മനുഷ്യാവകാശങ്ങളായി പരിഗണിക്കപ്പെട്ടത് ..

അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ...
ഏതെങ്കിലും പ്രത്യക ദിവസങ്ങള്‍ ഉണ്ടാക്കിയത് കൊണ്ട്
വകവെച്ചു കിട്ടുന്നതാണോ ഒരാളുടെ അവകാശം..


ഇത്തരം സംരക്ഷണം നില നില്‍ക്കെ തന്നെ..
ലോകത്തിന്റെ പല ഭാഗത്തും ..
വ്യക്തിയുടെ അന്തസ്സ് ....
കൂടെ വ്യക്തിത്വം നശിപിച്ചു കൊണ്ടിരിക്കുകയാണ്..


ലോക നിയമങ്ങള്‍ കാറ്റില്‍പ്പറത്തി...
സാമ്രാജ്യത്വം അവരുടെ വഴിക്ക് ലോകത്തെ നിയന്ത്രിക്കുന്നു ..
അമേരിക്ക നിരപരാധികളുടെ മേല്‍ ...
ഇറാക്കിലും അഫ്ഗാനിലും ...
ആയുധവര്‍ഷം നനടത്തുന്നു ..


കൂടെ,
നമ്മുടെ ഭാരതത്തില്‍ ..
ചിലരുടെ അന്തസ്സ് ഹനിക്കപെടുന്നു ...
നിരപരാധികള്‍ ജയിലില്‍ അടക്കപെടുന്നു
അന്യായ തടങ്കലില്‍ പാര്‍പ്പിക്കപെടുന്നു ..
ഒരു പാട് നിരപരാധികള്‍ .. ...
അതിലെ പ്രമുഖനത്രേ ..
അബ്ദുല്‍ നാസര്‍ മഅദനി...
മത പണ്ഡിതന്‍ ..
രാഷ്ട്രീയ നേതാവ് ...
അദ്ദേഹത്തിന്റെ അവകാശങ്ങള്‍ ...
ഹനിക്കാന്‍ തുടങ്ങിയിട്ട് ഒരു പതിറ്റാണ്ടില്‍ അധികമായി ..
കൂടെ മഅദനിയുടെ ഭാര്യ.... കുട്ടികള്‍ ...
മാതാവ് പിതാവ് ...
ആശ്രയത്തില്‍ കഴിയുന്ന ..
അനാഥ കുട്ടികള്‍ ...
ഇവര്‍ക്കുമില്ലേ ... മറ്റുള്ളവരെ പോലെ
മനുഷ്യാവകാശം..



കുറെ മുമ്പ് ...
ചെയ്യാത്ത കുറ്റത്തിന് ...
അന്യായമായി തടങ്കലില്‍ ..
ജാമ്യമോ പരോളോ ലഭിക്കാതെ ..
അടച്ചു പൂട്ടിയതോ പത്തു വര്‍ഷത്തോളം ..
അവസാനം നിരപരാധിയെന്ന് കോടതി വിധി ...
അപ്പോള്‍ അദ്ദേഹത്തിന് കിട്ടേണ്ട ...
മനുഷ്യാവകാശ സംരക്ഷണമോ..


വീണ്ടും ..
അതേപോലെ ..
ചെയ്യാത്ത കുറ്റത്തിന് തന്നെ..
അന്യായ തടങ്കല്‍ ...
രണ്ടു വര്ഷം കഴിഞ്ഞു ..
മൂന്നാം വര്‍ഷത്തിലേക്ക് ...


അപ്പോള്‍ അദ്ദേഹത്തിന്‍റെ ...
ജീവിക്കാനുള്ള അവകാശമോ ...
അദ്ദേഹവും ...
മജ്ജയും മാംസവും ഉള്ള ...
ഒരു സാധാരണം മനുഷ്യന്‍ ...
അദ്ദേഹത്തിനു ലഭിക്കേണ്ട ....
നീതിയും ... ന്യായവും ... അവകാശ സംരക്ഷണവും ..
എവിടെ നിന്നാണ് ലഭിക്കുക.



അദ്ദേഹത്തിന്റെ കഷ്ടപാടുകള്‍ ..
പേറുന്ന രോഗങ്ങള്‍ ..
ഊതി കെടുത്തിയ കണ്ണിന്റെ കാഴ്ച ....
നഷ്ടപെട്ട യൌവനം ....
ഏതു ദിനത്തിലാണ് സംരക്ഷിക്കുക ...
അധികാരി വര്‍ഗ്ഗമേ ....
നീതി പീഠമേ ...
കണ്ണ് തുറക്കുമോ ... ഈ ദിനത്തിലെങ്കിലും ...
 
കാത്തിരിക്കാം പ്രതീക്ഷയോടെ ......

ഷുക്കൂര്‍ കിളിയന്തിരിക്കാല്‍

Nov 20, 2012

എന്റെ ഗാസേ... ക്ഷമിക്കുക ഈ പാവങ്ങളോട്..

എന്റെ ഗാസേ...
ക്ഷമിക്കുക ഈ പാവങ്ങളോട്..


എന്റെ ഗാസേ...
നിന്റെ മാറത്തു ഒഴുകിയ രക്തം ...
നിന്റെ മണ്ണില്‍ ഉറക്കെ കരയാനാവാതെ ....
വെന്തു മരിച്ച പിഞ്ചു കുട്ടികള്‍ ...
അമ്മമാരുടെ തേങ്ങലുകള്‍ ...
കഫന്‍ ചെയ്യാന്‍ പോലുമാകാതെ ....
ചുരുണ്ട് കിടക്കുന്ന
നിരപരാധികളുടെ ജനാസകള്‍ ...

ഓ ലോകമേ ....
ഒരു സമൂഹം മുഴുവന്‍ മരിച്ചു കൊണ്ടിരിക്കുന്നത്...
നിങ്ങള്‍ കാണുന്നില്ലേ?
ഉറക്കമാണോ ...
അതോ ഉറക്കം നടിക്കയാണോ?

ഗാസായിലെ പിഞ്ചു കുട്ടികള്‍ ..
വൃദ്ധ ജനങ്ങള്‍ ... സ്ത്രീകള്‍ ....
നിരപരാധികള്‍ ....ഈ ലോകത്ത് നിന്നും ഇല്ലാതാകുന്നത് ..
നിങ്ങളറിയുന്നില്ലേ?
ഒരു പാപവും ചെയ്യാത്ത ലോകത്തിന്റെ കാപട്യം അറിയാത്ത ..
പിഞ്ചു പൈതലിനെ ...
എന്ത്‌ പേരിലാണ്... അവര്‍ കൊലചെയ്യുന്നത്?


ഓ ലോകമേ ...
ഈ ദുരിതം .താങ്ങാന്‍
നമ്മുടെ ഹൃദയം കല്ലാണോ?
കരിങ്കല്ലാണോ?
ഓ ഇസ്രാഈല്‍ ഭരണകൂടമേ ......
പിഞ്ചു കുട്ടികളെയും സ്ത്രീകളേയും ..
ഏതു പാപത്തിന്റെ പേരിലാണ് ശിക്ഷിക്കുന്നത്...


തെമ്മാടി രാഷ്ട്രത്തെ...
പിന്തുണയ്ക്കുന്ന യാങ്കി സാമ്രാജ്യമേ...
നിങ്ങളുടെ മണ്ണിലാണ് ... ഇതെങ്കില്‍
നിങ്ങളുടെ കുട്ടികളാണ് .. ഇവരുടെ ഇരയെങ്കില്‍ ....
എന്തായിരിക്കും പ്രതികരണം ..
മിണ്ടാതിരിക്കുമോ ..........
മാനവികതയെ കുറിച്ച് മേനി നടിക്കുന്ന ..

സ്ത്രീ സ്വാതന്ത്രത്തെ കുറിച്ച് ഉറക്കെ വിളിച്ചു കൂവുന്ന..
മറ്റുള്ള രാഷ്ട്രങ്ങളുടെ കാര്യത്തില്‍ നാവു ചലിപ്പിക്കുന്ന ...
പടിഞ്ഞാറേ ...
എവിടെ പോയി .... മനുഷ്യത്വം.....
ആര്‍ക്കു വേണ്ടിയാണ് ...
നിങ്ങളുടെ മൗനം ..


സ്വന്തം നാട്ടില്‍ .... പ്രവാസിയായി ...
മറു നാട് തേടി പോകേണ്ട വിധിയുമായി ...
നാട് ചുറ്റെണ്ടി വന്ന ഒരു കൂട്ടം പച്ച മനുഷ്യര്‍


അത് കണ്ടു നില്‍ക്കാന്‍ ഒരു കൂട്ടം അറബികളും
സ്വന്തം നില മറന്നു... സംസ്കാരം മറന്നു...
ദൈവം ഭയം ഇല്ലാതെ .... ജീവിക്കുന്നവരെ...
നിങ്ങള്‍ ആരെയാണ് പിന്തുണക്കുന്നത് ...
നൂറ്റാണ്ട് മുമ്പ് .... നിങ്ങളെ വിട്ടേച്ചു പോയ...
നിങ്ങളുടെ മുന്‍ഗാമികളുടെ ധൈര്യം എവിടെ ...


ഉമറിന്റെ ഗര്‍ജ്ജനം...
അലിയുടെ വീര്യം
ഹംസയുടെ ആത്മ ധൈര്യം ...
രണ്ടാം ഉമറിന്റെ ഭരണ നൈപുണ്യം ..
സലാഹുദീന്‍ നല്‍കിയ ഊര്‍ജ്ജം....
എവിടെ പോയി?
 
ഏത്‌ മാളത്തിലാണ് നിങ്ങള്‍ ഒളിച്ചിരിക്കുന്നത്..
അവരുടെ വീര കൃത്യങ്ങള്‍
വെറും പുസ്തക താളുകളില്‍
വായിച്ചു തള്ളാനുള്ള ... ചരിത്രങ്ങള്‍ മാത്രമാണോ?
അവര്‍ നല്‍കിയ ഉശിര് കാണിക്കേണ്ട ...
സമയം അതിക്രമിച്ചില്ലേ?

നിങ്ങളുടെ അധികാരം ...
എണ്ണയുടെ പണം ...
പോരാടാന്‍ തയ്യാറായ സൈന്യം ...
ഇതൊക്കെ ഉണ്ടായിട്ടും .... വെറും ജഡമായി..
നോക്കി നില്‍ക്കയാണോ ...
നിങ്ങളോര്‍ക്കുക... ഇത് നശ്വരമാണെന്ന്
പരീക്ഷണങ്ങള്‍ ഇനിയും വരും...
അന്ന് വിരല്‍ കടിച്ചാല്‍ ....
ഇന്നത്തെ പരാജയം .....
അന്ന് ഓര്‍ക്കേണ്ടി വരും ....
അതാകും !!! അന്നത്തെ വിഷമം .


പല നാടില്‍ ചിതറി കിടന്ന ...
യഹൂദ സമൂഹം ...
അതി ബുദ്ധിയിലൂടെ ഫലമായി ..
അറേബ്യയുടെ ..
എന്തിനേറെ ലോകത്തിന്റെ..
അര്‍ബുദം ആയി ...
പടര്‍ന്നു പന്തലിക്കുന്നത്...
കാണാന്‍ വിധിച്ചവരാണോ ഈ കൂട്ടര്‍...
ഒരു മുന്നറിയിപ്പ് കൊടുക്കാന്‍ പോലും ..
ധൈര്യമില്ലാത്ത വെറും ചണ്ടികളായി ...
മാറുകായാണോ. ..


ഒരു മതവും ..
ഒരു രാഷ്ട്രവും ... ചെയ്യാത്ത കൊടും ക്രൂരതയാണ് ...
ഇവിടം നടമാടുന്നത് ..
ലോകമേ ...
ഇത് സഹിക്കാന്‍ .. നമ്മുക്ക് കഴിയുമോ?


വീണ്ടും..
ഒരിക്കല്‍ കൂടി
എന്റെ ഗാസേ ...
ഞങ്ങള്‍ നിനക്ക് വേണ്ടി ...
വാക്കുകള്‍ മുഴക്കുന്നുണ്ട് ..
പക്ഷെ ചെന്ന് പതിയുന്നത് ...
ബധിര കര്‍ണ്ണങ്ങളിലാണ്...
ഇനി കരയാന്‍ ഞങ്ങളുടെ കണ്ണുകളില്‍ ...
ഒരു തുള്ളി പോലും കണ്ണ് നീര്‍ ബാക്കിയില്ല..
ക്ഷമിക്കുക.... ഈ പാവങ്ങളോട്..
 
 
ഷുക്കൂര്‍ കിളിയന്തിരിക്കാല്‍

Sep 19, 2012

എന്‍റെ പ്രവാചകന്‍...

എന്‍റെ  പ്രവാചകന്‍...





പ്രാര്‍ഥിച്ചു കൊണ്ടിരിക്കെ,
ചീഞ്ഞളിഞ്ഞ ഒട്ടകത്തിന്റെ  കുടല്‍ മാല  ..
ശത്രുക്കളാല്‍..
കഴുത്തിലേക്ക്‌ എറിയപെട്ടത്രേ ..
ഇതില്‍ ക്ഷുഭിതനാവാതെ..
നമസ്ക്കാരം കഴിഞ്ഞു
ശാന്തനായി ചിരിച്ചു കൊണ്ട് ..
 നടന്നു നീങ്ങിയ ...
എന്‍റെ  പ്രവാചകന്‍...

നടന്നു നീങ്ങുന്ന വഴിയില്‍,
മുള്ളുകളും കല്ലുകളും വിതറി....
തിരു ദൂതരെ കഷ്ടപെടുത്തിയ   ...
കൂടാതെ,
വഴിയിലൂടെ നടന്നു പോകുമ്പോള്‍
ശകാരം ചൊരിഞ്ഞിരുന്ന ..
ജൂത സ്ത്രീ ...
അവരെ ഒരു ദിവസം കാണാതായപ്പോള്‍ ...
പ്രവാചകന്‍ അനുചരന്‍മാരോട് അന്വേഷിച്ചുവെത്രേ  ...
എവിടെ  എന്‍റെ സഹോദരി .. കാണുന്നില്ലല്ലോ ..
അവര്‍ രോഗിയാണ് "റസൂലേ" ...
മറുപടി കേട്ടയുടനെ ...
അവരുടെ വീട്ടിലേക്ക്  ആ തിരുപാദം ചലിച്ചു..
കയറി വന്ന  പ്രവാചകനെ  കണ്ടയുടനെ ...
ആ സ്ത്രീ പൊട്ടി കരഞ്ഞത്രേ  ..
ഉടനെ ഉച്ചത്തില്‍  വിളിച്ചു പറഞ്ഞു ..
അള്ളാഹുവാണെ  സത്യം
ഇപ്പോള്‍,
എന്‍റെ മുമ്പില്‍ നില്‍ക്കുന്നത്..
പ്രവാചകന്‍ അല്ലാതെ മറ്റാരുമല്ല.
ശത്രുക്കളെ  പോലും സ്നേഹിച്ച ..
എന്‍റെ പ്രവാചകന്‍.


മറ്റൊരിക്കല്‍
പ്രായമായ ഒരു സ്ത്രീ ..
മക്കാ തെരുവിലൂടെ
തലയില്‍ വലിയൊരു  ഭാണ്ടവുമായി നടന്നു നീങ്ങുന്നു..
ദൂരെ നിന്നും ഇത് കാണേണ്ട താമസം
ഓടി വന്നു ദൈവ ദൂതന്‍..
അവരുടെ ഭാണ്ടാമെടുത്തു  തിരു തലയില്‍ ..
വഴിയെ സ്ത്രീ സംസാരം തുടങ്ങി ..
നാട്ടിലെ പുതിയ പ്രവാചക കഥകള്‍  ..
മുഹമദ് എന്നൊരാള്‍ നാട്ടില്‍ വന്നിട്ടുണ്ട് ..
കുഴപ്പം ഉണ്ടാക്കാന്‍ ..
അവന്‍റെ വലയിലോന്നും എന്‍റെ പൊന്നു മോന്‍ വീഴരുതെന്ന് ..
ഉപദേശിച്ച സ്ത്രീ ...
അവസാനം ഇതാണ് ഞാന്‍ തെറ്റിദ്ധരിച്ച ...
പ്രവാചകന്‍ എന്നറിഞ്ഞപ്പോള്‍ മനസ്സ് വിങ്ങിയ ..
സ്ത്രീയുടെ കണ്ണുനീര്‍ ..
അതാണത്രേ..
എന്‍റെ പ്രവാചകന്‍.

അതെ,
എന്റെ പ്രവാചകന്‍ ...
കാരുണ്യ കടലാണ് ..
സ്നേഹ നിധിയാണ്...
ക്ഷമിക്കുവാര്‍ മാത്രം  അറിയുന്നയാള്‍ ..
ലോകാനുഗ്രഹി..
അതാണ് ഞാന്‍ പഠിച്ച..
എന്‍റെ  പ്രവാചകന്‍ ...

നന്മ ചെയ്യാന്‍ കല്പിച്ചു...
തിന്മയെ വിരോധിച്ചു...
മതത്തില്‍ പാരുഷ്യം ഉണ്ടാക്കരുതെന്നു തന്‍റെ സമുദായത്തെ  ഉണര്‍ത്തി..
സഹ ജീവിയെ സ്നേഹിക്കാന്‍ ..
എത്ര കയ്പുള്ളതായാലും സത്യം പറയാന്‍ ..
രോഗിയെ  സന്ദര്‍ശിക്കാന്‍ ..
കരാറുകള്‍ പാലിക്കാന്‍...
പഠിപ്പിച്ചു.
എന്‍റെ പ്രവാചകന്‍..

കുടുംബ ബന്ധം വിഛേദിക്കുന്നതിനെ എതിര്‍ത്തതാരോ ..
വഴിയില്‍ നിന്ന് ഉപദ്രവങ്ങളെ നീക്കുന്നത് ..
വിശ്വാസത്തിന്റെ ഭാഗമണ് അറിയിച്ചതാരോ
അയല്‍വാസി പട്ടിണി കിടക്കുമ്പോള്‍
വയറു നിറച്ചു തിന്നുന്നവന്‍ എന്നില്‍ പെട്ടവനല്ലായെന്ന്
പറഞ്ഞതാരോ ..
പരസ്പരം നിന്ദിക്കുകയോ വഞ്ചിക്കുകയോ ചെയ്യരുതെന്ന്..
ഏഷണി പരദൂഷണം പറയരുതെന്ന് ....
കല്പിച്ചതാരോ..
തൊഴിലാളികള്‍ക്ക്  വിയര്‍പ്പു ഉണങ്ങുന്നതിന് മുമ്പ് ..
അവന്‍റെ കൂലി കൊടുക്കണമെന്ന് ...
മര്‍ദ്ധിതന്റെ പ്രാര്‍ത്ഥന നിങ്ങള്‍ സൂക്ഷിക്കുകണമെന്ന്..
ഉണര്ത്തിയതാരോ ...
അതാണത്രേ ..
എന്റെ പ്രവാചകന്‍..  

അറബിക്കും അനറബിക്കും ..
കറുത്തവനും വെളുത്തവനും ...
പണക്കാരനും പാവപ്പെട്ടവനും ...
പണ്ഡിതനും പാമരനും
ഉയര്ന്നവനും താഴ്ന്നവനും...
അടിമക്കും ഉടമയ്ക്കും  കൂടെ സ്വതന്ത്രനും...
ഒരു വിത്യാസവുമില്ലെന്ന്  ലോകത്തിന്  ആദ്യമായി
കാട്ടിതന്ന..
എന്‍റെ പ്രവാചകന്‍ ..

കറുത്തവനായ ബിലാലിനെ ....
വെളുത്തവനായ സല്‍മാന്‍ ഫാരിസിയെ ..
അടിമയായ അമ്മാറിനെ  ..
ഉടമയായ അബൂബക്കറിനെ ..
ഒരു  പോലെ സ്നേഹിച്ചതാരോ....
എന്റെ പ്രവാചകന്‍ ..

നാട്ടുക്കാരാല്‍   "വിശ്വസ്തന്‍" എന്നര്‍ത്ഥമുള്ള ..
"അല്‍ അമീന്‍ "  എന്ന പേരില്‍ വിളിക്കപെട്ട ..
എന്‍റെ പ്രവാചകന്‍. 

പെണ്‍ കുഞ്ഞുങ്ങള്‍ അപമാനമായി കരുതി ..
ജനിച്ചയുടന്‍  ജീവനോടെ കുഴിച്ചുമൂടപ്പെട്ടുകൊണ്ടിരുന്ന ..
കാലഘട്ടത്തില്‍..
പെണ്‍ കുട്ടികള്‍ക്ക് അഭിമാനത്തോടെ ജീവിക്കാന്‍ ..
സൗകര്യമൊരുക്കി..
മാതാവിന്റെ കാല്‍ കീഴിലാണ് സ്വര്‍ഗ്ഗമെന്ന്..
ഉറക്കെ വിളിച്ചു പറഞ്ഞ..
എന്‍റെ പ്രവാചകന്‍. ..

മക്ക വിജയ ദിവസം
തന്നെയും അനുചരെയും ഉപദ്രവിച്ചവര്‍ക്ക് ..
നാട്ടില്‍ നിന്നും ആട്ടിയോടിച്ചവര്‍ക്ക് ..
മോചനം കൊടുത്ത...
എന്റെ പ്രവാചകന്‍...  

ഇനി,
ഒരു സല്‍മാന്‍ റുഷ്ദിയോ.... തസ്ലീമയോ  ...
സാം ബാസിലോ  .. ടെറി ജോണ്‍സിനോ
അലെന്‍ റോബര്‍ട്‌സോ
അല്ലെങ്കില്‍,
വേറെ,
ഏതെങ്കിലും ജൂതനോ..
അതുമല്ലെങ്കില്‍ ഒരു രാജ്യമോ...
സിനിമയിലൂടെ ..
കാര്‍ട്ടൂണിലൂടെ... നിന്ദിച്ചാല്‍...
തകരുന്നതല്ല എന്റെ പ്രവാചകന്റെ മഹത്വം..
തകരുകയുമില്ല...
ആ തേജസ്സു എന്നെന്നും നിലനില്‍ക്കുക തന്നെ ചെയ്യും
തീര്‍ച്ച...
കാരണം ഈ സമുദായത്തിന്റെ
ജീവ വായുവാണ്..
എന്‍റെ  പ്രവാചകന്‍ .


ഷുക്കൂര്‍ കിളിയന്തിരിക്കാല്‍  

Sep 12, 2012

എമെര്‍ജിംഗ്: പാട്ടത്തിനു നല്കാനൊരു സാക്ഷര കേരളം

എമെര്‍ജിംഗ്: പാട്ടത്തിനു നല്കാനൊരു  സാക്ഷര കേരളം



നാട്ടില്‍ നല്ലൊരു   കര്‍ഷക കുടുംബം  ഉണ്ടായിരുന്നു കുറെ ഭൂ സ്വത്തിന്റെ ഉടമകള്‍, പിതാവ് മരിച്ചതിനു ശേഷം കുറച്ചു കാലം അവര്‍  കൂട്ടായി കൃഷി നടത്തിയിരുന്നു പിന്നെ  കുറെ കാലം കൃഷിയൊന്നും നടത്താതെയായി പണത്തിനു പഞ്ഞം വന്നപ്പോള്‍ സ്വത്തുക്കള്‍ പണയം വെക്കാനും പാട്ടത്തിനു കൊടുക്കാനും തുടങ്ങി അവസാനം  സ്വത്തുക്കള്‍ തോന്നിയ പോലെ വിറ്റു തുലച്ചു, അവരുടെ ഇപോഴത്തെ അവസ്ഥ വളരെ പരിതാപകരം. വാടക വീടുകളില്‍ താമസിക്കുന്നു.  അതില്‍  കുറച്ചു  പേര്‍ മക്കള്‍ ഗള്‍ഫില്‍ പോയി കഷ്ട്പെട്ടത്‌ കൊണ്ട് പട്ടിണി കൂടാതെ ജീവിക്കുന്നു.  


അത് അങ്ങനെയാണ് സ്വത്തുക്കള്‍ കൂടുതല്‍ ഉണ്ടാകുമ്പോള്‍ പണിയൊന്നും ചെയ്യാതെ പാട്ടത്തിനു കൊടുക്കാനും പണയം വെക്കാനും തുടങ്ങിയാല്‍ അവസാനം പട്ടിണിയില്‍ അവസാനിക്കും ജീവിതം. ഇത്  എന്‍റെ   നാട്ടിലെ ഒരു  കുടുംബത്തിന്റെ കഥയാണെങ്കില്‍ ഒരു നാടിന്റെ കഥയാണ്‌ ഇനി നമ്മള്‍ കേള്‍ക്കാന്‍ പോകുന്ന എമെര്‍ജിംഗ്. നാടിനെ തന്നെ പാട്ടത്തിനു കൊടുക്കാന്‍ ആ  നാട് ഭരിക്കുന്ന സര്‍ക്കാര്‍ തയ്യാറായി വന്നിരിക്കുന്നു ഇവിടെ ഇപ്പോള്‍.


ഒരു നാടിന്റെ സ്വകാര്യ അഹങ്കാരമാണ് അവിടെത്തെ  ഭൂ പ്രകൃതി, മണ്ണ്, കാട്, ജലം.  ഇതൊക്കെ   ദൈവം വേണ്ടുവോളം തന്നു അനുഗ്രഹിച്ച നാടാണ് നമ്മുടെ കേരളം, നമ്മള്‍ അതിനെ ദൈവത്തിന്റെ സ്വന്തം നാടാണെന്ന് മറ്റുള്ളവരോട്  പൊങ്ങച്ചം   പറയാറുമുണ്ട്.   പുഴകളായും, മരങ്ങളാലും, മലകളാലും,വയലുകളാലും  സ്വര്‍ഗ്ഗ തുല്യമായ  അനു ഗ്രഹിതമായ നമ്മുടെ നാടിനെ നരക തുല്യമാക്കി  മാറ്റാന്‍ ചിലയാളുകള്‍  തുനിഞ്ഞു ഇറങ്ങിയിരിക്കയാണെന്ന് തോന്നി പോകും ഇപ്പോഴത്തെ ചില  രാഷ്ട്രീയക്കാരുടെ   ആഗ്രഹങ്ങള്‍ കാണുമ്പോള്‍ . സ്വര്‍ഗ്ഗ തുല്യമായ ഒരു നാട്ടില്‍ മാലാഖമാരെ പോലെയുള്ളവര്‍ ജീവിക്കേണ്ടിടത്ത്   ചെകുത്താന്റെ മനസ്സുമായി മനുഷ്യര്‍ വസിച്ചാല്‍ സംഗതി എന്താകുമെന്നു നമ്മുക്ക് ഊഹിക്കവുന്നതെയുള്ളൂ .  നമ്മുടെ സംസ്ഥാനത്ത് ഈ വര്‍ഷം മുപ്പതു ശതമാനത്തിലധികം   മഴയുടെ കുറവുണ്ടായി എന്നാണ് കണക്കുകള്‍ സൂചിപിക്കുനത് അത് എന്തു കൊണ്ട്  സംഭവിച്ചു   എന്ന് നമ്മളാരും ചിന്തിച്ചിട്ടില്ല "മരങ്ങള്‍ ഇല്ലാത്ത കടലില്‍ മഴയുണ്ടല്ലോ" എന്ന്‍ ചോദിച്ച നേതാക്കള്‍ ഉണ്ടായ നാട്ടില്‍ മറു ചിന്തയുടെ പ്രസക്തി ഇല്ലായെന്ന് നമ്മുക്ക് തന്നെ തോന്നികൊണ്ടിരിക്കുന്നു.     


ഏതൊരു നാട്ടിലും വികസനം ആവശ്യമാണ്, അത് പോലെ  തൊഴിലവസരങ്ങള്‍ അത്യാവശ്യമാണ് പക്ഷെ വികസനത്തിന്റെയും മറ്റും പേര് പറഞ്ഞു കൊണ്ട് ഇവര്‍ ചെയ്തു കൊണ്ടിരിക്കുന്നത് "സ്വന്തം അവിശ്യങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടി നാടിന്റെ സംസ്കാരം പണയപെടുത്തുകയാണ്" ദൈവത്തിന്റെ വരദാനമായ  പ്രകൃതിയെ കൊള്ളയടിക്കുകയും, അത് പോലെ സ്വന്തം സ്വത്തുക്കള്‍ കുത്തകകള്‍ക്ക് പണയം വെച്ചു കൊണ്ടുമാകരുത്  ഒരു നാടിന്റെ വികസനം.


"നമ്മുടെ വികസനം എങ്ങിനെ ആവാമെന്ന് ചിന്തിക്കാനുള്ള അധികാരം സര്‍ക്കാരിനു ഉള്ളത് പോലെ തന്നെ അത് ഇങ്ങിനെ ആവരുത്"  എന്ന് പറയാനുള്ള ധാര്‍മികമായ അവകാശം  ഇവിടത്തെ  നാട്ടുക്കാര്‍ക്കുമുണ്ട് . നാട്ടില്‍ എന്തെങ്കിലും വികസനം കൊണ്ട് വരാന്‍ ഏതെങ്കിലും ഭരണകൂടം ആഗ്രഹിക്കുന്നുവോ ആദ്യപടിയായി ആലോചികേണ്ടത് അവിടത്തെ പാവപെട്ടവന് അതിനെ കൊണ്ട് എന്തെങ്കിലും പ്രയോജനം ഉണ്ടോ ഇല്ലയോ എന്നാണ്, കൂടെ പ്രകൃതിക്ക് വല്ല കോട്ടവും തട്ടുന്നുണ്ടോ എന്നും. പ്രകൃതി സ്നേഹികള്‍ എന്തെങ്കിലും അഭിപ്രായം പറഞ്ഞാല്‍ വികസന വിരോധികള്‍ എന്ന് വിളിച്ചു അക്ഷേപിക്കാതെ അവരുടെ ഭാഗം കൂടി കേള്‍ക്കാന്‍ സര്‍ക്കാരുകള്‍ തയ്യാറാവുകയും വേണം.


നമ്മുടെ നാടിന്റെ മാറ്റത്തിന് വേണ്ടിയുള്ള ഒരു വികസനമാതൃകയെന്നാണ്   ഇതിനെ കേരള സര്‍ക്കാര്‍  പറഞ്ഞു പരത്തി കൊണ്ടിരിക്കുന്നത് പക്ഷെ അതിന്റെ  ലക്ഷ്യമോ അതിന്റെ ഗുണമോ നാട്ടുക്കാര്‍ക്ക് മനസിലാക്കി  കൊടുക്കാന്‍  കഴിഞ്ഞിട്ടില്ല എന്നതാണ് സത്യം . എമെര്‍ജിംഗിലൂടെ  പുറത്തു നിന്നും ധാരാളം വിദേശ നിക്ഷേപം പ്രതീക്ഷിക്കുന്ന സര്‍ക്കാര്‍ നിക്ഷേപകരെ  എങ്ങിനെ ഇങ്ങോട്ടേക്കു കൊണ്ട് വരാമെന്ന്   പറയുന്നുമില്ല.  പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്നപോലെ പഴയ ജിം പുതിയ എമെര്‍ജിംഗ് ആണോ എന്ന് മാത്രമേ ഇനി അറിയേണ്ടതുളൂ.  പക്ഷെ "ജിം"ന്  കോണ്‍ഗ്രസിലോ ഭരണമുന്നണിയിലോ അന്ന് അത്ര വലിയ എതിര്‍പ്പ് ഉണ്ടായിരിന്നില്ല പക്ഷെ ഇന്ന് അങ്ങനെയല്ല സ്ഥിതി ശ്രീ.സുധീരന്‍ തുടങ്ങി പ്രകൃതിയെ സ്നേഹിക്കുന്ന ഒരു കൂട്ടം നേതാക്കള്‍ ഈ നിലയില്‍ കേരളത്തെ "എമെര്‍ജിംഗ്" ചെയ്യുന്നതിനെ  ശക്തമായി എതിര്‍ക്കുന്നു.  യഥാര്‍ത്ഥത്തില്‍   നാട്ടുക്കാരെ മാത്രമല്ല സ്വന്തം പാര്‍ട്ടികളിലെ മുഴുവന്‍ പേരെ പോലും  കാര്യങ്ങള്‍ മനസ്സില്ലാക്കി കൊടുക്കാനും അവരെ വിശ്വാസത്തില്‍ എടുക്കാനും  ശ്രീ. ഉമ്മന്‍ ചാണ്ടിക്കോ ശ്രീ.കുഞ്ഞാലിക്കുട്ടിക്കോ ഇതുവരെ കഴിഞ്ഞിട്ടില്ല എന്നതാണ് വസ്തുത.


പക്ഷെ ഇതില്‍ ഇടതു പക്ഷത്തിന്റെ  എതിര്‍പ്പ്  വെറും രാഷ്ട്രീയ പരമാണെന്ന് എല്ലാവര്ക്കും അറിയാം  പ്രതിപക്ഷത്തായിരിക്കുമ്പോള്‍  എതിര്‍ക്കുന്ന പല ജന വിരുദ്ധ പദ്ധതികളും അവര്‍  ഭരണത്തിലിരിക്കുമ്പോള്‍ കൊണ്ടുവരികയും അതിനെതിരെ സമരം ചെയ്യുന്ന പ്രകൃതി സ്നേഹികളെ  ക്രൂരമായി മര്‍ദിച്ചു സമര മുന്നേറ്റത്തെ ഇല്ലായ്മ ചെയ്യുന്ന കാഴ്ചകളാണ്  നമ്മള്‍ കാണാറുള്ളത്‌.
നാട്ടിലെ യുവാക്കളുടെ പിന്തുണയ്ക്ക്‌ വേണ്ടിയാണ് തൊഴിലവസരങ്ങള്‍ വേണ്ടുവോളം ഉണ്ടെന്നു    സര്‍ക്കാര്‍ വലിയ വായില്‍  പ്രചരിപ്പിക്കുന്നത്, പക്ഷെ നമ്മുടെ നാടിന്റെ പ്രകൃതിയും, മണ്ണും, വിണ്ണും, പെണ്ണും പാട്ടത്തിനു കോടുത്തു കൊണ്ടുള്ള ഒരു വികസന-തൊഴിലവസരങ്ങളും ഞങ്ങള്‍ക്കിവിടെ വേണ്ടായെന്ന്  പറയാനുള്ള  ആര്‍ജ്ജവം നമ്മുടെ യുവാക്കള്‍  കാണിക്കണം. ഇതിനെതിരെ പ്രതികരിക്കേണ്ടത്  "ഷണ്ഡത്വവും   സംകൂചിതത്വവും"  ബാധിചിട്ടില്ലാത്ത   നമ്മുടെ യുവതലമുറയാണ്. .. കാത്തിരിക്കാം പ്രതീക്ഷയോടെ.

അറിയേണ്ടത്: എമെര്‍ജിംഗ് കേരളക്ക് പഴയ ഈസ്റ്റ്‌ ഇന്ത്യാ കമ്പനിയെ വിളിച്ചോ ആവോ ........  



ഷുക്കൂര്‍  കിളിയന്തിരിക്കാല്‍

Aug 27, 2012

"കേരളത്തില്‍നിന്ന് കാസര്‍കോട്ടേക്കുള്ള ദൂരം" .....എനിക്കും ചിലത് പറയാനുണ്ട്....

"കേരളത്തില്‍നിന്ന് കാസര്‍കോട്ടേക്കുള്ള ദൂരം" .....
 എനിക്കും ചിലത് പറയാനുണ്ട്....



വര്‍ഷങ്ങള്‍ക്കു മുമ്പ് ചെമ്മനാട്ടെ യു.പി സ്കൂളിലെ ഒരു ടീച്ചര്‍  തൊട്ടടുത്ത കടയില്‍ പോയി "ടംഗ് ക്ലീനര്‍" ഉണ്ടോ?.... ഇല്ലല്ലോ ടീച്ചറെ .... അതെന്താ അവിടെ തൂങ്ങുന്നത് ... ഇതാണോ ടീച്ചറെ" ....ഇംഗ്ലീഷില്‍ പറഞ്ഞ ടംഗ് ക്ലീനര്‍ എന്താണന്ന്  അറിയാത്ത കടക്കാരന്‍ ഉടനെ പറഞ്ഞു ടീച്ചര്‍ ചോദിച്ച സാധനം അവിടെ  ഇല്ലായെന്ന്  .... ടീച്ചര്‍ പറഞ്ഞത് മനസിലായില്ല എന്ന് അറിഞ്ഞാല്‍ നാണകേടല്ലേ

ശ്രീ.രവീന്ദ്രന്‍ രാവണേശ്വരം മാധ്യമം വാരികയില്‍  എഴുതിയ  "കേരളത്തില്‍നിന്ന് കാസര്‍കോട്ടേക്കുള്ള ദൂരംഎന്ന ലേഖനം വായിച്ചപോള്‍ ഇതാണ് എനിക്ക് ഓര്മ വന്നത്.  ഒരു നാടിനെ കുറിച്ച്  എഴുതുമ്പോള്‍ എഴുത്തുക്കാരന്  ആ നാടിനെ കുറിച്ച് നല്ല സങ്കല്‍പ്പങ്ങള്‍ ഉണ്ടായിരിക്കണം കൂടെ ആ നാടിനെ കുറിച്ച് നന്നായി മനസ്സിലാക്കണം അല്ലാതെ മുന്‍ വിധിയോടെ അതിനെ സമീപിക്കരുത്,   തോന്നിയത് വിളിച്ചു പറയുകയും പേന ഉന്തുകയുമല്ല  ചെയ്യേണ്ടത്... തനിക്കറിയാത്ത കാര്യത്തില്‍ അഭിപ്രായം പറയുമ്പോള്‍ എല്ലാം അറിയുന്നവനെ പോലെ നടിക്കുന്നത് ആപത്താണ്,  തന്‍റെ മനസ്സിലെ ഭാവനകള്‍ സത്യമാണെന്ന രൂപത്തില്‍ അപതരിപിക്കുകയും ചെയ്യരുത് ഒരെഴുത്തുക്കാരന്‍ നാടിന്റെ സ്പന്തനം അറിയാന്‍ ശ്രമിക്കുന്നത് എപ്പോഴും നല്ലതായിരിക്കുംഅത് സ്വന്തം നാടിനെ കുറിച്ച് എഴുതുമ്പോഴെങ്കിലും   ഇല്ലെങ്കില്‍ അര്‍ത്ഥമില്ലാതെ എന്തെങ്കിലും പറയാന്‍ ശ്രമിച്ചാല്‍ അവസാനം കണ്ടു നില്‍ക്കുന്നവര്‍ക്ക്  തന്‍റെ മുമ്പില്‍ തൂങ്ങി കിടക്കുന്ന യാഥാര്‍ത്ഥ്യം കാണിച്ചു തരേണ്ടി വരിക തന്നെ ചെയ്യും. ടീച്ചര്‍   "ടണ്‍  ക്ലീനര്‍കാണിച്ചു   കൊടുത്തതു പോലെ.    

സപ്ത ഭാഷ  നാടായ  കാസറകോഡ് നന്നായി ഏതെങ്കിലും ഒരു ഭാഷ സംസാരിക്കുന്നവര്‍ കുറയും,   ശുദ്ധമായ മലയാളവും   കന്നടയുംതുളുവും,കൊങ്കണിയുംഉര്ദുവുംഎന്തിനേറെ ബേരി പോലും നന്നായി സംസാരിക്കാന്‍ കഴിവുള്ളവര്‍ ഈ നാട്ടില്‍ കുറയുംകാരണം നന്നായി സംസാരിക്കാന്‍ അവര്‍ ശ്രമിച്ചിട്ടില്ല അതിന്റെ ആവിശ്യവും വന്നിട്ടില്ല , പക്ഷേ ഏത് ഭാഷ  സംസാരിച്ചാലും മറ്റുള്ളവരോട് മാന്യമായി ഇടപെടുന്ന മാന്യന്മാരാണ്  "കാസറകോടുകാര്‍", എല്ലാവരോടും തനിക്കറിയാവുന്ന  ഭാഷയില്‍ നന്നായി സംസാരിക്കുംസ്നേഹത്തിലുംഇടപെടലുകളിലുംസഹജീവികളോടുള്ള പെരുമാറ്റത്തിലും മറ്റും ഈ നാട്ടുക്കാരെ കവച്ചു വെക്കാന്‍ കേരളക്കരയില്‍ എന്നല്ല ലോകത്ത് തന്നെ വേറെ നാടില്ല. കാരണം പല നല്ല സംസ്കാരങ്ങളുടെയും സംഗമ ഭൂമിയാണ്‌   കാസറഗോഡ്. .

സാധാരണ കാണുന്നതാണ് ജില്ലയില്‍ എന്തെങ്കിലും പ്രശ്നം ഉണ്ടായാല്‍ വരും ചില കോണില്‍ നിന്നും ഉടനെ ഒരു കമന്റ്ഗള്‍ഫ്‌ പണത്തിന്റെ അതി പ്രസരം. എന്താണ് ഈ ഗള്‍ഫ്‌ പണം ... ആരാണ് അവിടെ നിന്ന് "വാരി കോരി" ഇങ്ങോട്ട്  കൊണ്ടു   വരുന്നത് കാസറകോട്  പ്രദേശത്തെ എഴുപതു ശതമാനത്തില്‍ കൂടുതല്‍ ഗള്‍ഫ്‌ക്കാരും ചെറിയ ശമ്പളത്തിന് ജോലി ചെയ്യുന്നവരാണ്. അവര്‍ അവിടെ നിന്നും എന്തു കുന്തം വാരി കൊണ്ട് വരാനാണ്രാത്രി പകല്‍ എന്നില്ലാതെ ഹോട്ടലുകളില്‍ ചായ പതച്ചും , പൊറോട്ട അടിച്ചുംഷവര്‍മ ചെത്തിയും 15-16  മണികൂറുകള്‍ ജോലി  ചെയ്താലുംപച്ചക്കറി മാര്‍ക്കെറ്റില്‍, സൂപ്പര്‍ മാര്‍ക്കെറ്റില്‍ മണികൂറുകള്‍ ജോലി ചെയ്താലുംകൂടെ അറബി വീട്ടില്‍ ദിവസം മുഴുവന്‍ ജോലി ചെയ്താലുംഅവസാനം കിട്ടുന്ന വേതനം വളരെ തുച്ചമായിരിക്കും ആ പണം കൊണ്ട് അവന്‍റെ മക്കള്‍ എന്തു "കണ കുണാ " കാണിക്കാനാണ് . പിന്നെ കുറച്ചു സമ്പന്നരെ എല്ലായിടത്തേയും പോലെ  നമ്മുക്ക് ഇവിടെയും കാണാം അവരും ഇതേപോലെ വളരെ മുമ്പേ ഗള്‍ഫില്‍ പോയി കഷ്ടപ്പെട്ട് സമ്പാദിച്ച്  ഉണ്ടാകിയത് തന്നെയാണ് അവരുടെ സമ്പത്തുംഹോട്ടലിലോ മറ്റോ എല്ലുമുറിയെ പണിയെടുത്തു  പിന്നെ സ്വന്തമായി ചെറിയ കഫറ്റെരിയബസ്തതുടങ്ങി ഘട്ടം ഘട്ടമായി മുകളിലേക്ക് എത്തിയവരാണ് അവരും.  വെറുതെ എന്തിനാ ഈ എഴുത്തുക്കാരും മറ്റും എന്തിനും ഏതിനും ഈ നാട്ടിലെ  പ്രവാസിയുടെ നേരെ കുതിര കയറാന്‍ ശ്രമിക്കുന്നത്.  

ചെയ്യുന്ന ജോലിയില്‍ വ്യക്തി മുദ്ര പതിപിച്ചവര്‍ കാസറകോടുകാര്‍, ജോലിയെടുക്കുന്ന സ്ഥലങ്ങളില്‍ അത് ഗള്‍ഫില്‍ ആവട്ടെ നമ്മുടെ നാട്ടിലെ തന്നെ ബോംബെബാംഗ്ലൂര്‍ ആദ്യ കാലങ്ങളില്‍ അന്നം തേടി പോയ സിലോണ്‍ ഇവിടങ്ങളിലൊക്കെ ... തങ്ങളുടെ സംസ്ക്കാരം കൈ വിട്ട ഒരു കളിയിലും അവര്‍ എര്‍പെട്ടിട്ടില്ലകൂടെ ആരെയും ദ്രോഹിച്ചിട്ടില്ല അത് മതത്തിന്റെയോജാതിയുടെയോഭാഷയുടെ എന്തിനേറെ രാഷ്ട്രീയത്തിന്റെ പേരിലെങ്കിലും ... അങ്ങനെയുള്ള  ചരിത്രങ്ങള്‍ ഈ നാട്ടുക്കാരുടെ പേരില്‍ എവിടേയും രേഖ പെടുത്തിയിട്ടില്ല.  ... പഴയ കാലത്ത് കുടുംബത്തിന്റെ കഷ്ടപാടിനു മുമ്പില്‍ പകച്ചു പോയ അവര്‍ ചെറുപത്തിലെ നാട് വിടേണ്ടി വന്നിട്ടുണ്ട് അത് കൊണ്ടായിരിക്കാം വിദ്യാഭ്യാസം മുന്‍ കാലങ്ങളില്‍ ചിലരില്‍ മാത്രം ഒതുങ്ങി പോയിരുന്നു ഇപ്പോള്‍ അങ്ങനെയല്ല  അവസ്ഥകള്‍ മാറി എല്ലാ വീട്ടിലും നല്ല വിദ്യാഭ്യാസമുള്ള  ഒരു പുതു തലമുറയെ കാണാന്‍ സാധിക്കും ... ആ തലമുറയ്ക്ക് എവിടെയാണ് "കച്ചറയുണ്ടാക്കാന്‍സമയം. 

പിന്നെ നാട്ടിലെ "ദുരാചാര ഗുണ്ടഗള്‍ക്ക്മാധ്യമങ്ങളും പോലീസും ചാര്‍ത്തിയ നല്ല പേരാണ് "സദാചാര പോലീസ്അവരുടെ പേക്കൂത്തുകള്‍ കാസറഗോഡ് ധാരാളം നടന്നു എന്ന് എഴുത്തുക്കാരന്‍ സമര്‍ത്ഥിക്കുന്നത് കണ്ടുശക്തമായി പ്രതികരിക്കേണ്ടത് തന്നെയാണ് ഈ തിന്മയെസര്‍ക്കാരുംകോടതിയുംപോലീസും ഉള്ള ഒരു നാട്ടില്‍ കുറെ ആളുകള്‍ നിയമം കയ്യിലെടുക്കുന്നത് ആപല്‍കരമാണ്,  പക്ഷെ കേരളത്തിലെ പല ജില്ലകളില്‍  നടന്നതിന്റെ ഒരു  ചെറിയ ശതമാനം വാര്‍ത്തകള്‍ പോലും ഇവിടെ നിന്ന് റിപ്പോര്‍ട്ട്‌ ചെയ്തിട്ടില്ല അതാണ്‌ യഥാര്‍ത്ഥ വസ്തുതഎന്തിനാ വെറുതെ ആരെയോ സഹായിക്കാന്‍ കള്ളങ്ങള്‍ വിളിച്ചു പറഞ്ഞു ആളാവാന്‍ ശ്രമിക്കുന്നത്.

ഗള്‍ഫ്‌ക്കാരുടെ ഭാര്യയും കുട്ടികളും തനിച്ചു താമസിക്കുന്ന വീടുകളില്‍ രാത്രിയുടെ മറവില്‍ ഒളിഞ്ഞു നോക്കാനുംഅല്ലെങ്കില്‍ അവരെ വശീകരിച്ചു വേറെ എന്തെങ്കിലും കാര്യങ്ങള്‍ക്കു ആരെങ്കിലും വന്നു കഴിഞ്ഞാല്‍ അത് പോലിസ്സോ അല്ലെങ്കില്‍ മറ്റു വല്ലോരുമാണോ എന്ന് നോക്കി നാട്ടുകാര്‍ക്കും അവരുടെ ബന്ധുക്കള്‍ക്കും  കൈ  കാര്യം ചെയ്യാന്‍ സമയം കിട്ടിയെന്നു വരില്ലമജ്ജയും മാംസവും ഉള്ള ഏത് മനുഷ്യരും ഇത് തന്നെ ചെയ്യും,  "സ്പോട്ടില്‍ "പിടിക്കപെട്ടാല്‍ അടി ഉറപായിരിക്കും അത് എവിടെയാണെങ്കിലും,  ഇതുപോലുള്ള സംഭവങ്ങള്‍ കാസര്‍കോട് മാത്രമല്ല നടക്കാറുള്ളതും നടന്നിട്ടുള്ളതും. അതിനെ പെരുപിച്ചു കാട്ടി നാട്ടില്‍ "സദാചാര പോലീസ്വിലസുന്നു എന്ന് പറയുന്നത് വളരെ മോശമായിരിക്കും.

അധ്യാപകരെ എന്നും സ്നേഹത്തോടെ നോക്കി കാണുന്നവരാണ് ഞങ്ങള്‍ , അവരിലെ മതമോ ജാതിയോ ആരും ഇതുവരെ നോക്കിയിട്ടില്ല ഇനി  നോക്കുകയുമില്ല. കുട്ടികളോട് സംസാരിച്ചത് കൊണ്ട് ഒരു അധ്യാപകന്‍ എവിടെയും ആക്രമിക്കപെട്ടതായി ഒരു വാര്‍ത്തയും ഈയുള്ളവന്റെ കണ്ണില്‍ പെട്ടിട്ടില്ല.. എന്‍റെ നാടായ ചെമ്മനാട് നന്നായി പ്രവര്‍ത്തിക്കുന്ന രണ്ട് ഹൈ സ്കൂളുകള്‍ ഉണ്ട് (ഒന്ന്  ചെമ്മനാട് ജമാ അത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മാനേജ്‌മന്റ്‌ സ്കൂള്‍ മറ്റേത് ഞാന്‍ പഠിച്ച സര്‍ക്കാര്‍ സ്കൂള്‍)  അതിലെ അധ്യാപകരും കുട്ടികളും  സ്നേഹത്തോടെ നടന്നു പോകുന്ന കാഴ്ചകള്‍  എപ്പോഴും കാണുന്നവനാണ് ഈയുള്ളവനും. 

  നാട്ടില്‍ ജോലി തേടി വരുന്ന "ഓഫീസ് ജീവനക്കാര്‍ മുതല്‍ ഹോട്ടല്‍ ജോലിക്കാര്‍"വരെ ആരായിരുന്നാലും പുറം നാട്ടുകാരോട് എന്നും സ്നേഹത്തോടെ വര്‍ത്തിക്കുന്നവരാണ് ഈ നാട്ടുക്കാര്‍. കാരണം പ്രവാസത്തിന്റെ വിരഹവും ദുഖവും കാസ്രോട്ടാര്‍ക്ക് നന്നായറിയാം ഗള്‍ഫിലുംഅതേപോലെ ഇന്ത്യയിലെ തന്നെ ഇതര സംസ്ഥാനങ്ങളില്‍ പ്രവാസ ജീവിതം നയിക്കുന്നവരാണ്‌ ഈ നാട്ടുക്കാരില്‍ ഭൂരിഭാഗവും എന്നത് തന്നെ അതിനു കാരണം. 

ഗള്‍ഫില്‍  വര്‍ഷങ്ങളായി  പ്രവാസ ജീവിതം നയിക്കുന്ന ഈയുള്ളവന് തെക്കന്‍ ജില്ലക്കാരായ നല്ല സുഹൃത്തുക്കള്‍ ധാരാളമുണ്ട് അവരൊക്കെ എന്‍റെ നാടിനെ കുറിച്ച് പറയുമ്പോള്‍ വളരെ ബഹുമാനത്തോടെ മാത്രമേ സംസാരിക്കാറുള്ളൂകാരണം അവരുടെ കുടുംബത്തില്‍ നിന്നും ഒരാളെങ്കിലും ഈ നാട്ടില്‍ ഉദ്യോഗസ്ഥരായി ജോലി ചെയ്യുന്നുണ്ടാകും അവര്‍ ഇവിടെ തന്നെ ഭൂമി വാങ്ങി വീട് കെട്ടി താമസിക്കുന്നു ... അവരൊക്കെ നാട്ടിലെ കുടുംബക്കരോടും മറ്റും ഈ ജില്ലയെ കുറിച്ച് വളരെ നല്ല വിഷയങ്ങളാണ് നല്‍കാറുള്ളത്നാടിന്‍റെ സംസ്ക്കാരം  ആതിഥ്യ മര്യാദപെരുമാറ്റം ഇതൊക്കെ ......മറു നാട്ടുക്കാര്‍ നമ്മുടെ നാടിന്റെ സംസ്ക്കാരത്തെ കുറിച്ച് വാ തോരാതെ സംസാരിക്കുമ്പോള്‍ ... കാസറഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് സ്വദേശിയും  വര്‍ഷങ്ങളോളം ഇവിടത്തെ പത്ര പ്രവര്‍ത്തകനായി ജീവിക്കുകയും ചെയ്യുന്ന  ശ്രീ.രവീന്ദ്രന് ഈ നാടിന്റെ ഹൃദയം തൊട്ടറിയാന്‍ സാധിക്കാത്തത് വളരെ കഷ്ടം തന്നെ...

കൂടെ കൂട്ടുകാരന്‍ മുജീബുള്ള കെ.വി പറഞ്ഞ ഒരു കഥ ഇവിടെ പ്രസക്തമാണ് , അവന്‍റെ ചെറുപ്പ കാലത്ത് പെരുന്നാളിന് അയല്‍ വാസിയായ പത്മാവതി ടീച്ചറുടെ വീട്ടിലേക്ക് മധുര പലഹാരങ്ങള്‍ കൊണ്ട് പോയി കൊടുക്കുകയും ആ സമയത്ത് ടീച്ചര്‍ അവര്‍ക്ക് അഞ്ചു രൂപ കൊടുക്കുമായിരുന്നത്രേ,  ഒരു പെരുന്നാള്‍ സമ്മാനം കാസറകോടുക്കാരുടെ ഭാഷയില്‍ "പെരുന്നാള്‍ പൈസ" . .. അതാണ് ഈ നാട്ടുകാര്‍ അയല്‍പക്കത്തെ കുട്ടികളെ മതം നോക്കാതെ  സ്വന്തം മക്കളെ പോലെ സ്നേഹിക്കുന്നവര്‍, അങ്ങോട്ട്‌ തിരിച്ചും. 

കേരളത്തിലെ കോളേജ്കളെ അപേക്ഷിച്ച് ഏറ്റവും കുറവ്  റാഗിംഗ് നടക്കുന്നത് ഇവിടെയായിരിക്കുംരാഷ്ട്രീയ സംഘട്ടനം നടക്കുന്ന വാര്‍ത്തകളും കുറവ് ... എന്നിട്ടും ഈ കോളേജിനെ ചുറ്റി പറ്റി ആരോപണം ഉന്നയിക്കുമ്പോള്‍ അവിടത്തെ പൂര്‍വ്വ വിദ്യാര്‍ഥി  എന്ന നിലക്ക് അതിനെ എതിര്‍ക്കാതിരിക്കാന്‍ നിര്‍വാഹമില്ല... ഇനി അവിടെ സംഘട്ടനം നടന്നിട്ടുണ്ടെങ്കില്‍ തന്നെ അത് മതങ്ങളുടെ വരവില്‍ വെക്കാതെ അതിലെ രാഷ്ട്രീയം കാണുന്നതാണ്  ഉത്തമവും.

കേരളത്തില്‍ മറ്റുള്ള ജില്ലകളില്‍ നടക്കുന്നത്ര കുറ്റ കൃത്യങ്ങള്‍ കാസര്‍കോട്  നടക്കാറില്ലകൊലപാതകങ്ങളും കുറവാണ്എന്നിട്ടും കാസര്‍കോടിനെ  ഒരു ഭീകര ജില്ലയായി ചിത്രീകരിക്കാനുള്ള ിലരുടെ താല്പര്യം കാണുമ്പോള്‍ .... അങ്ങോട്ട്‌ തിരിച്ചു പറയാതെ നിര്‍വാഹമില്ല.

കാസറകോട്‌ വര്‍ഗീയ വിഷം വിതക്കുന്നവര്‍ അറിയാന്‍ ... ഞാന്‍ കാസര്‍കോട്  ചെമ്മനാട് സ്വദേശി പരവനടുക്കം സ്കൂളില്‍ പഠിച്ചുകൂടെ   ഒരേ ബെഞ്ചില്‍ ഇരുന്നു പഠിച്ചത് ഗോപിയും രവിയും അനൂപും രാജേഷും .. എന്‍റെ അദ്ധ്യാപകര്‍  ശ്രീകണ്ഠന്‍    മാസ്റ്റര്‍, കുഞ്ഞമ്പു മാസ്റ്റര്‍ജോണ്‍ മാസ്റ്റര്‍ഗോമതി ടീച്ചര്‍ ഇവരൊക്കെയായിരുന്നു , അതുപോലെ എന്റെ നാട്ടില്‍ എനിക്ക് കുറെ നല്ല  മനുഷ്യരെ  അറിയാം  വര്‍ഗീയ വാദികളെ അറിയില്ലഎന്റെ വീട്ടില്‍ കൂലി പണിക്കു വന്നിരുന്നത് കുഞ്ഞിരാമേട്ടന്‍, തേങ്ങ പറിക്കാന്‍ വന്നിരുന്നത് കറുവനും ചന്ദ്രനും , ഞാന്‍ വീട്ടിലേക്കു വേണ്ട സാധനങ്ങള്‍ വാങ്ങിയിരുന്നത് ബാജ്പെയ് മാധവേട്ടന്‍റെ കടയില്‍ നിന്നുംസ്കൂളില്‍ പോകുമ്പോള്‍ ചായ കുടിച്ചിരുന്നത്‌ ചന്തുട്ടിയുടെ ഹോട്ടലില്‍  നിന്നും, ഇവര്‍ക്കൊക്കെ ഓരോരോ ആദര്‍ശങ്ങള്‍ ഉണ്ടായിരുന്നു ... കൂടെ എനിക്കും ... അതൊന്നും വര്‍ഗീയതയിലേക്ക് പോയിട്ടില്ല .... കാരണം മനുഷ്യരായിരുന്നു ഞങ്ങള്‍ ... കാസ്രോട്ടെ സാധാരണ മനുഷ്യര്‍.. അല്ലാതെ "ഊണിലും ചായയിലും ....... വര്‍ഗീയം കാട്ടുന്ന മനുഷ്യ മൃഗങ്ങള്‍ അല്ല".

ഷുക്കൂര്‍ കിളിയന്തിരിക്കല്‍ 


എഴുതാതെ പോയത്: ഞങ്ങളുടെ  വീട്ടില്‍ ജോലിക്ക് വന്നിരുന്ന കുഞ്ഞിരാമേട്ടനെ ഒരു പ്രാവിശ്യം നാട്ടില്‍ പോയപ്പോള്‍ കാണാന്‍ സാധിച്ചു. വീട്ടിലേക്ക് ഞാന്‍  ക്ഷണിച്ചപോള്‍ അദ്ദേഹം പറഞ്ഞ വാക്കുകള്‍ എന്നെ കരയിപിച്ചു "തന്‍റെ ഉപ്പ ഇല്ലാത്ത വീട്ടിലേക്ക് വരാന്‍ എനിക്ക് തോന്നുന്നില്ലടോ മനുഷ്യന്‍ മരിച്ചു എന്ന് കരുതാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല ... അത്രക്കും അടുപ്പത്തിലായിരുന്നു ഉപ്പയും അയാളും തമ്മിലുള്ള ബന്ധം... അവസാനം പറഞ്ഞു മരിച്ചപോള്‍ പോലും ഞാന്‍ വന്നിട്ടില്ല കാരണം "ചലന ശേഷി ഇല്ലാത്ത "മൊയിചാന്റെശരീരം കാണാന്‍ എനിക്ക് കഴിയുമായിരുന്നില്ല" ....

Aug 5, 2012

ഞാന്‍ സലാഹുദ്ധീന്‍ അയ്യൂബ്ബി.... മഅദനിയുടെ മകന്‍

ഞാന്‍ സലാഹുദ്ധീന്‍ അയ്യൂബ്ബി.... 
മഅദനിയുടെ മകന്‍...





ഞാന്‍ സലാഹുദ്ധീന്‍ അയ്യൂബ്ബി.
കുരിശു യുദ്ധക്കാരെ വിറപ്പിച്ച..
സലാഹുദ്ധീന്‍ അയ്യൂബ്ബിയുടെ അതെ പേരുകാരന്‍ ...
കീഴാളനും പാവപ്പെട്ടവര്‍ക്കും വേണ്ടി
ശബ്ദമില്ലാത്തവരുടെ  ശബ്ദമായപ്പോള്‍
അധികാരി വര്‍ഗങ്ങള്‍ക്ക് ....
ശത്രുവായി  മാറിയ
മഅദനിയുടെ മകന്‍...

ഒരു കൂട്ടര്‍ എന്‍റെ പിതാവിനെ തീവ്രവാദി എന്ന് വിളിച്ചു ..
എന്നെ തീവ്രവാദിയുടെ മകനെന്നും ..
എനിക്കറിയില്ല എന്താണ് തീവ്രവാദം ... ആരാണ് തീവ്രവാദി  എന്നും 

അക്രമത്തിനെതിരെ .. അനീതിക്കെതിരെ ... സ്വജന പക്ഷപാതത്തിനെതിരെ ...
ശബ്ദിക്കുന്നത്‌ ... പ്രതികരിക്കുന്നത് ... തീവ്രവാദമെങ്കില്‍..
അത് ചെയ്യുന്നവരെ ... 
നമ്മള്‍ എന്തു പേരിട്ടു വിളിക്കും ??

ഗര്‍ഭ പാത്രത്തിലെ ...   ചോരപുരണ്ട ഭ്രൂണം   ...ശൂലത്തില്‍ കുത്തി പുറത്തെടുത്ത്‌.
കത്തിയെരിയുന തീക്കുണ്ടത്തിലേക്ക് .. വലിച്ചെറിഞ്ഞവര്‍ ...
സര്‍ക്കാരുകള്‍ നോക്കിനില്‍ക്കെ ...
നൂറ്റാണ്ടുകളോളം ഒരു വിഭാഗം പ്രാര്‍ത്ഥന നടത്തിയ ..
മസ്ജിദ് തകര്‍ത്തവര്‍ ...
നിരപരാധിയെങ്കില്‍ ..
അതിനെതിരെ ശബ്ദിച്ചവന്‍ കുറ്റക്കാരനാവുമോ..
തീവ്രവാദിയാകുമോ?...

വര്‍ഷങ്ങള്‍ക്കു മുമ്പ്,
ഞാന്‍ കുഞ്ഞായിരിക്കെ... 
ഒരു രാത്രിയില്‍, 
കാക്കിധാരികള്‍ വീട്ടിലേക്കു കയറി വന്നു..
അവര്‍, 
ഭക്ഷണത്തിനു മുമ്പിലിരുന്ന .. 
എന്‍റെ പിതാവിനെ .. 
ഞങ്ങളുടെ കണ്‍ മുമ്പില്‍ വെച്ചു പിടിചോണ്ട്‌ പോയി .. 
അതും  ഏതോ പ്രസംഗത്തിന്റെ പേരും പറഞ്ഞ്‌ ..
അവസാനം ഞാനറിഞ്ഞു .... 
ചെയ്യാത്ത ഏതോ കുറ്റത്തിനാണ് ...അവര്‍ അദ്ദേഹത്തെ വലിച്ചിറക്കി കൊണ്ട്  പോയത് ...
ആരോ നടത്തിയ  ബോംബ്‌ സ്ഫോടനം ... 
ഒരു നിരപരാധിയുടെ തലയില്‍ കെട്ടി വെക്കാന്‍ .. 
കത്തിച്ചവനെ കിട്ടിയില്ലെങ്കിലും ... 
സത്യം വിളിച്ചു പറയുന്നവനെ കുടുക്കാമല്ലോ ... 
അതായിരിക്കണം അവരുടെ ചിന്ത.. 
കാരണം സത്യം വിളിച്ചു പറയുന്നവനെ ... 
മേലാളന്മാര്‍ എന്നും ഭയക്കുമല്ലോ? 

പത്തു വര്‍ഷത്തോളം ജയിലിനകത്ത് .... 
താന്‍ ചെയ്ത കുറ്റം എന്തന്നറിയാതെ.... 

അവസാനം .... 
ജയില്‍ മോചിതനായി .... നിരപരാധിയെത്രെ   ... 
അപ്പോള്‍ ഞങ്ങള്‍ക്ക്  നഷ്ടപെട്ട  പത്തു വര്‍ഷമോ? 
എന്‍റെ മാതാവിന്റെ കണ്ണ് നീര്‍.. 
ഞങ്ങള്‍ അനുഭവിച്ച വേദന.. 
ഒറ്റപെടല്‍... കുത്തുവാക്കുകള്‍... 
പിതാവ് ജീവിച്ചിരിക്കെ അനാഥകളായി ജീവിച്ച ..
ഞങ്ങള്‍ക്ക് നിഷേധിച്ച പിതൃ സ്നേഹം..  
എനിക്ക് നഷ്ടപെട്ട പിതാവിന്റെ ലാളന.. 
പിതാവിന് നഷ്ട പെട്ട യൌവനം
ഏതു നീതി പീഠം   ഞങ്ങള്‍ക്ക് തിരിച്ചു തരും ...
അല്ലങ്കില്‍ ഏത് ഭരണകൂടം..

പിന്നെയും  ... 
പൊതു തല്പരനായ പിതാവ് .. 
വീണ്ടും ഗോദയില്‍ .. 
പാവപ്പെട്ടവന്റെ പ്രശ്നങ്ങള്‍..
അവന്‍റെ   കഷ്ടപാടുകള്‍ .. 
മുസ്ലിമിന്റെ അവസ്ഥ .. 
അപര്ണന്റെ  അസ്ഥിത്വം...
ഭരണകൂട ഭീരുത്വം  .. സാമ്രാജ്യത സേവ... 
വീറോടെ വിളിച്ചു പറയാന്‍ തുടങ്ങി..

അതോടെ ...  
അദ്ദേഹം വീണ്ടും ഭരണകൂടത്തിന്റെ  നോട്ട പുള്ളിയായി ..  
പഴയ ശത്രുക്കള്‍.. വീണ്ടും...
ഒരുമിക്കാന്‍ തുടങ്ങി .  കള്ള കേസ്സുകള്‍ പടച്ചുണ്ടാക്കാന്‍ ശ്രമം, 
പിതാവിനെ കുടുക്കാന്‍ പറ്റാതായപ്പോള്‍ ..
മാതാവിനെ അവര്‍ കുരുക്കുന്നു.. 
വര്‍ഷങ്ങള്‍ക്കു മുമ്പ്..  
കളമശേരിയില്‍ ...
ഏതോ ഒരു ബസ്‌ കത്തിയെത്രേ....
ഇന്ത്യയില്‍ ആദ്യമായി കത്തി ചാമ്പലായ  വാഹനം....എന്നത് പോലെ ചാനലുകളില്‍.. 
ഫ്ലാഷുകള്‍ മിന്നി   .. 
"പതിയെ   കുരുക്കിയതില്‍   പത്നിക്കുള്ള  ദുഃഖം ..
പാണ്ടി വണ്ടി  കത്തിച്ചാല്‍  തീരുമോ"? 
അതാരും അന്വേഷിച്ചില്ല ...  
അവര്‍ക്ക് വേണ്ടത് .. മഅദനിയുടെ പതനം..  

ആ കുരുക്കില്‍ മാതാവ് സൂഫിയ....
ദിവസങ്ങളോളം തടവില്‍ ...  
ചോദ്യങ്ങള്‍ ...  
പുറത്തു മാധ്യമ വിചാരണകള്‍ .. 
അവസാനം കോടതി ജാമ്യം... 
വീട് വിട്ടു പുറത്തു പോകാന്‍ പാടില്ലത്രേ.. 
ആരോടും സംസാരിക്കാനും ... 
അങ്ങനെ  വീട്ടു തടങ്കല്‍ ... 

അവസാനം..
അതാ വരുന്നു...  ശത്രുക്കള്‍ പുതിയ സൂത്രവുമായി ..
ബാംഗ്ലൂരില്‍ സ്ഫോടനം നടത്തിയെത്രേ..
ഒരു തടിയനും കൂട്ടരും .. 
അതില്‍ ബാപ്പചിയെ കുടുക്കാന്‍ പുതിയ തന്ത്രം .. 
പഴയ ഒരു മണിയെ കുളിപിച്ചു കൊണ്ട് വന്നു.. 
കള്ള കഥകള്‍ വിളമ്പി.. 

പിന്നെ... 
കുടകിലെ ഇഞ്ചി കാട്ടില്‍ കൃഷിക്കാര്‍ക്ക് 
ക്ലാസ് എടുത്തത്രേ...
അതും ചുറ്റിലും നാല് പോലിസുക്കാര്‍ കാവലുള്ള സമയത്ത്.. 
"ആരാലും തിരിച്ചറിയുന്ന ആള്‍ ..
ആരും കാണാതെ അവിടെ പോയത്രേ!!!!!!
വിരോധാഭാസം ... ഈ കള്ള കളി "... 
വിശ്വാസിപ്പിക്കാന്‍ കുറെ പേര്‍ ... അതുപോലെ   വിശ്വാസിക്കാനും  ..
പക്ഷെ  ശത്രുക്കള്‍ ശക്തരാണ് ..
പണമുണ്ട് കൂടെ  അധികാരവും .. 
പിന്നില്‍ ഓശാന പാടാന്‍ മാധ്യമങ്ങളും   

ഒരു പ്രാവിശ്യം കുറ്റക്കാരന്‍ അല്ലാത്തത് കൊണ്ട് ..
ശിക്ഷയൊന്നും നല്‍കാതെ  കോടതി വെറുതെ വിട്ട അദ്ദേഹത്തെ...
ശിക്ഷ വാങ്ങിച്ചു കൊടുക്കുമെന്ന വാശി.. 
കേസ്സുകള്‍ കെട്ടി ചമച്ചു ... സാക്ഷികളെ സൃഷ്ട്ടിച്ചു..
പേരറിഞ്ഞതും അറിയാത്തതുമായ .. നാലഞ്ചു പേര്‍..
അവര്‍ പോലും അറിഞ്ഞില്ലത്രേ  ...
താന്‍  മൊഴി കൊടുത്ത വിവരം. 

കഷ്ടം... 
എന്തൊക്കെ കള്ള കളികള്‍.
ഒരു നിരപരാധിയെ കുടുക്കാന്‍. 

ഒടുവില്‍ ...
അവരെത്തി .. 
യെദ്യുരപ്പയുടെ പോലിസുക്കാര്‍ ...
ഇവിടെ കൂട്ടിന്‌ അവരുടെ നാട്ടുക്കാരി...
അട്ടല്ലൂരിയുടെ തട്ടകത്തില്‍..  
അന്‍വാര്‍ശേരിയിലെ  യതീം മക്കളുടെ അത്താണിയായ..
അവരുടെയും പിതാവായ എന്‍റെ ബാപ്പചിയെ തേടി ..
അതെ..
റംസാന്‍ മാസം..
എണ്ണി പറഞ്ഞാല്‍ റംസാന്‍ ഏഴ്‌..
സുപ്രീം കോടതിയില്‍  മുന്‍‌കൂര്‍ ജാമ്യം പരിഗണിക്കാന്‍
നിമിഷങ്ങള്‍  ബാക്കി നില്‍ക്കെ ...
അറസ്റ്റ് ചെയ്തു .. പരുന്ത് കോഴി കിടാങ്ങളെ പിടിക്കും പോലെ..
എല്ലാം മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം
ഒരു തിരക്കഥ പോലെ ..
എന്തിനായിരുന്നു ഈ ക്രൂരത ..
ആരെ ബോധിപ്പിക്കാന്‍ .... ആരെ രക്ഷിക്കാന്‍.
ദിവസങ്ങള്‍ മാസങ്ങളായി...
വര്‍ഷങ്ങള്‍ കഴിഞ്ഞു,,
വീണ്ടും ഞാന്‍ അനാഥനായി .. ബാപ ജീവിച്ചിരിക്കെ
എന്‍റെ സഹോദരനും ,,,,  അന്‍വാര്‍ശേരിയിലെ അനാഥ കുട്ടികളും.
ഉമ്മയോ വിധവ...
എന്തിനീ ക്രൂരത .. ഒരു പച്ച മനുഷ്യനോട്?
സഹ ജീവിയോട്‌?
ഇപ്പോള്‍ ഞാനറിയുന്നു .. എന്‍റെ പിതാവിന്റെ കാഴ്ച നശിച്ചു പോലും ..
"ഇനി ഈ പൊന്നുമോന്‍ സലാഹുദ്ദീനെ കണ്ടാല്‍ തിരിച്ചറിയാത്ത പിതാവോ.
ഓര്‍ക്കാന്‍ വയ്യ..."
കണ്ണടച്ച് ഇരുട്ടാക്കാന്‍ എളുപ്പമാണ് ..
പക്ഷെ കാഴ്ചയുള്ളവന്റെ  കണ്ണ്  മനസ്സറിഞ്ഞു നശിപിച്ചാല്‍...
അത് നശിക്കുമ്പോള്‍ ..
നമ്മള്‍  കാഴ്ചക്കാരായി നോക്കിയിരുന്നാല്‍...
നിയമം നിയമത്തിന്റെ വഴിക്കുപോയാല്‍ ശരി ..
നിയമത്തിനെ  ചിലര്‍ അവരുടെ  ഇഷ്ടത്തിന് തിരിച്ചു വിട്ടാല്‍ ..

നീതി ദേവതയെ കുടിയിരുത്തിയ നാട്ടില്‍
അപരാധം ചെയ്യാത്തവര്‍ കുടുക്കപെടുമ്പോള്‍...
നീതിയും .. ന്യായവും .. നിയമവും എല്ലാര്ക്കും സമമാകണം..
ഒരാള്‍ക്ക് ഒരു നീതി .. മറ്റൊരാള്‍ക്ക് വേറൊന്ന്‌..
ഒരാളുടെ മതം, ജാതി, വംശം.. നോക്കി ..
നിയമത്തെ വേര്‍ തിരിക്കാമോ?

അപ്പോള്‍,
എന്തു നീതിയെ കുറിച്ചാണ് നാം വാ തോരാതെ വിളിച്ചു  കൂവുന്നത്....
ഈ നീതി പീഠം എന്‍റെ നിരപരാധിയായ പിതാവിനോട് നീതി കാണിച്ചില്ലെങ്കില്‍
സര്‍ക്കാരുകള്‍ .. അധികാരി വര്‍ഗ്ഗങ്ങള്‍ കണ്ണടച്ചാല്‍.
പിന്നെ ഏത് നീതി പീഠമാണ്‌ ഇവരോട് പൊറുക്കുക.

മുകളിലും ഉണ്ടൊരു   നീതി പീഠം ... എല്ലാവര്ക്കും തുണയായി...
തമ്പുരാനേ അതിലാണ് എന്‍റെ തേട്ടം....

Jul 21, 2012

കിളിയന്തിരിക്കാലിലെ "കുളിയന്‍ തറ"

കിളിയന്തിരിക്കാലിലെ "കുളിയന്‍ തറ"
  
കിളിയന്തിരിക്കാലിലെ "കുളിയന്‍ തറ"
 
കഴിഞ്ഞ വെള്ളിയാഴ്ച രാത്രി, കൂട്ടുക്കാരന്‍ റഹീം ആരിക്കാടിയുടെ കൂടെ ശുവൈഖ് വരെ പോയതാണ്, തിരിച്ചു  വരാന്‍ ഏറെ  വൈകി   രാത്രി  രണ്ട് മണി കഴിഞ്ഞിരിക്കും.  അവനെന്നെ റൂമിന്റെ   തൊട്ടടുത്തുള്ള റോഡില്‍  ഇറക്കിയിട്ട്‌  സലാം പറഞ്ഞു തിരിച്ചു  പോയി,  രാത്രി വളരെ നേരത്തെ കിടന്നുറങ്ങുന്ന പതിവുള്ള ഞാന്‍    പാതി മയക്കത്തില്‍ നടന്നു വരവേ  എന്തോ ശബ്ദം  കേട്ട് ഞെട്ടി തെറിച്ചു , തിരിഞ്ഞു നോക്കിയപ്പോള്‍  ബലദിയ ഡ്രമ്മില്‍ നിന്നും ഒരു വെളുത്ത രൂപം ചാടി ഇറങ്ങുന്നു, പടച്ചോനെ...  എന്തിത്‌    ഈടേയും ശൈയ്ത്താനോ? ഒരു വെളുത്ത രൂപം, ഏതായാലും ആയത്തുല്‍ കുര്‍സി ഉച്ചത്തില്‍ ചൊല്ലി,   ശബ്ദം ഉണ്ടാക്കാതെ അങ്ങോട്ടേക്ക് ഒളിഞ്ഞ്  നോക്കി.. അപ്പോഴാണ്‌ എന്‍റെ പോയ ജീവന്‍ തിരിച്ചു കിട്ടിയത്.. അത് തൊട്ടടുത്തുള്ള കെട്ടിടത്തിന്റെ ഹാരിസാണ് (കാവല്‍ക്കാരന്‍)... അര വിറയലോടെ ഞാന്‍ മൂപര്‍ക്ക് സലാം ചൊല്ലി.. അദ്ദേഹം അറിഞ്ഞോ എന്തോ  ഞാന്‍ പേടിച്ചത്...  പിന്നീട് വല്ലപ്പോഴും അയാളെ കാണുമ്പോള്‍ ഒരു ചമ്മല്‍ ഉണ്ടാകാറുണ്ട്..

നന്നേ ചെറുപ്പത്തില്‍ രാത്രിയില്‍ എന്തെങ്കിലും പറയുന്നത് അനുസരിച്ചില്ലെങ്കില്‍  അന്നൊക്കെ ഉമ്മ പറഞ്ഞു പേടിപ്പിക്കുമായിരുന്നു അതാ  ബാഹൂ .. ഇപ്പോള്‍  വരും,  കൂടെ കട്ടിലിലോ മറ്റോ തട്ടിയിട്ട് ശബ്ദം ഉണ്ടാക്കുകയും ചെയ്യും,  പക്ഷെ  ഉമ്മ പറഞ്ഞ ആ ബാഹൂനെ ഞാന്‍ ഇതുവരെ കണ്ടിട്ടില്ല, എന്താണത് ? അങ്ങനെ ഞാന്‍ വളര്‍ന്നു വലുതായി കല്യാണം കഴിച്ചു.. കുട്ടികളുമായി ..  അവരെ എന്‍റെ ഭാര്യയും പേടിപ്പിക്കുന്നത് കണ്ടിട്ടുണ്ട്  അതും ഇതേ ബാഹൂന്‍റെ  പേര്   പറഞ്ഞിട്ട് തന്നെ.. അവളും തട്ടും കട്ടിലിലും കൂടെ ജനലിലും .. പക്ഷെ "ഐടെക്" യുഗമല്ലേ ഞാന്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് പേടിച്ച പേടിയൊന്നും മക്കള്‍ക്കില്ല, ഇടയ്ക്കെപ്പോഴോ നാട്ടില്‍ പോയപ്പോള്‍ മകന്‍ ഭാര്യയെ തിരിച്ചു പേടിപ്പിക്കുനത് കണ്ടു .. ഹ ഹ അതും ബാഹൂന്റെ പേര് പറഞ്ഞു കൊണ്ട് തന്നെ.. അവനും തട്ടി ജനലില്‍.. "കലികാലം"

സത്യത്തില്‍ എന്താണ് ബാഹൂ... ഒരു പ്രാവിശ്യം സൂത്രത്തില്‍ മകന്‍  എന്നോട്  ചോദിച്ചു,  ബാപ്പാ....  ഉമ്മ പറഞ്ഞു പറ്റിക്കുന്ന ഈ ബാഹൂ  എന്താണ് ..   ഞാന്‍ പറഞ്ഞു അത് വലിയ ഒരു സാധനം, നമ്മുക്ക് കാണാന്‍ പറ്റില്ല,  ദജ്ജാലിന്റെ അത്രക്കും ഉണ്ടാകും, അപ്പൊ വീണ്ടും സംശയം ഏതാ ഈ  ദജ്ജാല്‍, ഞാന്‍ പെട്ടു പോയി എന്നു പറഞ്ഞാല്‍ മതിയല്ലോ,  ദജ്ജാലിനെ കുറിച്ച് മദ്രസ്സയില്‍ നിന്നും അത്ര കൂടുതല്‍ പഠിച്ചിട്ടില്ല , എന്തോ ഭീകര രൂപി, ഒറ്റക്കണ്ണന്‍ എന്നൊക്കെ അറിയാം, ഇതൊക്കെ കേട്ടറിവാണ് (കണ്ടറിവ് പറഞ്ഞ്‌ തന്ന ഉസ്താദിനും ഇല്ലല്ലോ)  ..  പിന്നീട്  എപ്പോഴെങ്കിലും സമയം കിട്ടുമ്പോള്‍ വിശദമാക്കി തരാം   എന്നു ഉറപ്പു നല്‍കി    ആ   ചോദ്യത്തില്‍ നിന്നും പയ്യെ ഒഴിവായി, പ്രവാസിയല്ലേ ദിവസങ്ങള്‍ മാസങ്ങളും വര്‍ഷങ്ങളുമായി  പെട്ടെന്ന്    കടന്നു പോയി, കുറെ പ്രാവിശ്യം അങ്ങോട്ടും ഇങ്ങോട്ടും വരികയും പോവുകയും ചെയ്തു, ബാഹു എന്താണെന്ന് എന്‍റെ മകന് ഇതുവരെ ഞാന്‍ പറഞ്ഞു കൊടുത്തിട്ടില്ല ..   എനിക്കറിയാത്ത ബാഹൂനെ ഞാനെങ്ങിനെ അവന് പറഞ്ഞു കൊടുക്കും? .. ഇല്ലാത്ത ഒരു ബാഹൂ (അതോ ഉണ്ടോ? എനിക്ക് കാണാഞ്ഞിട്ടാണോ?)  അതിന്റെ വിവരണം നല്കാന്‍ ഈയുള്ളവന്‍  ആളുമല്ല.

ചെറിയ പ്രായത്തില്‍ പേടിപെടുത്തുന്ന ബാഹൂ കഥകള്‍ കേട്ട് വളര്‍ന്ന ഞാന്‍ ഈ വിഷയത്തില്‍ ഒരു പേടി തൊണ്ടനാണ്, പത്തില്‍ കൂടുതല്‍ ആളുകള്‍  എന്‍റെ അടുത്ത് വന്നാലും അവരില്‍ നിന്നും രക്ഷപെടാനുള്ള നാവു മിടുക്ക് എനീക്കുണ്ട്‌..  അതെ , നാവു കൊണ്ട് രക്ഷപെടാന്‍ മിടുക്കനാണ് ഞാന്‍, ഒരിക്കല്‍ ഒരു ചങ്ങാതി  എന്നോട് പറയുകയും ചെയ്തു നിന്റെ നാവില്ലെങ്കില്‍ നിന്നെ കിടിയന്‍ (പരുന്ത്) കൊത്തിക്കൊണ്ടു പോകുമായിരുന്നു എന്ന്, പടച്ചവന്റെ തുണ  നാവിനെ ഇതുവരെ കിടിയന്‍ കൊത്തി കൊണ്ട് പോയില്ലല്ലോ.

എന്‍റെ അയല്‍വാസി ശംസുച്ചാന്റെ വീട് കുറെ വര്‍ഷങ്ങള്‍ക്കു  മുമ്പ് ആള്‍ താമസമില്ലാതെ അടച്ചു പൂട്ടിയിരിക്കുകയായിരുന്നു, അവിടെ രാത്രി എന്തോക്കയെ ശബ്ദം കേള്‍ക്കുന്നു വെന്നും  വെളുത്ത വസ്ത്രം ധരിച്ച എന്തോ ഒരു സാധനം രാത്രിയില്‍ അവിടെ ഉണ്ടാകുന്നു   എന്നൊക്കെ ആളുകള്‍ പറഞ്ഞു പരത്തുന്നത്  എന്‍റെ ശ്രദ്ധയിലും പെട്ടിരുന്നു..   അതുകൊണ്ട് സ്കൂളിലെക്കോ മറ്റോ ആ വഴി പോകുമ്പോള്‍ ഒഴിഞ്ഞു കിടക്കുന്ന  വീടിന്റെ ഭാഗത്ത്‌  നോക്കാനുള്ള ധൈര്യം പോലും  കിട്ടിയിരുന്നില്ല, അത് നട്ടുച്ചയ്ക്കാണെങ്കിലും ശരി. അക്കാലത്ത് ഞങ്ങളുടെ മഹല് പള്ളിയുടെ തൊട്ടടുത്ത്‌ താമസിക്കുന്ന കുറച്ചു പേര്‍ പള്ളിയില്‍ ഖുറാന്‍ പഠിക്കാന്‍  സന്ധ്യ നമസ്ക്കാരത്തിനു ശേഷം വരാറുണ്ടായിരുന്നു , പഠനം രാത്രി വൈകും വരെ നീണ്ടു നില്‍ക്കും,   എല്ലാ ദിവസവും ക്ലാസ്സില്‍ സമയത്ത് എത്തിയിരുന്ന കൂട്ടുക്കാരന്‍ മുസ്തഫ ഒരു ദിവസം പള്ളിക്ക് വന്നില്ല, നേരം നന്നേ ഇരുട്ടി  കഴിഞ്ഞപ്പോള്‍ അവന്‍റെ ഉച്ചത്തിലുള്ള നിലവിളി  "എന്നെ കൊല്ലാന്‍ വരുന്നേ" ...  അന്ന്  പള്ളിയില്‍ ഉണ്ടായിരുന്ന എല്ലാവരും അവന്‍റെ വീട്ടിലേക്ക് ഓടി, അവനോട് ഉസ്താദ്‌ കാര്യങ്ങള്‍ ചോദിച്ചു, അവന്‍ പറഞ്ഞ മറുപടി ഇങ്ങനെയായിരുന്നു  ശംസുച്ചാന്റെ  വീടിന്റെ അടുത്ത് നിന്നും ഒരു വെള്ള വസ്ത്രധാരി പിടിക്കാന്‍ വന്ന്  പോലും, അത് കണ്ടു അവന്‍ പേടിച്ചു നില വിളിച്ചതാണ്.  മുസ്തഫാന്റെ   മുക്കാല്‍ ജീവനും പോയിട്ടാണുള്ളത്... അതിനിടയില്‍ അവന്‍റെ വീടിന്റെ തൊട്ടടുത്ത്‌ നില്‍ക്കുമ്പോള്‍ ആരോ ഒരു മാങ്ങ എന്‍റെ അടുത്തേക്ക് ഇരുട്ടില്‍ നിന്നും എറിഞ്ഞു .. !! നല്ല ഒന്നാന്തരം മുഴുത്ത "കസി മാങ്ങ" ? അങ്ങോട്ട്‌ നോക്കിയപ്പോള്‍ ഞങ്ങള്‍ക്ക് ഒന്നും കാണാന്‍ പറ്റിയില്ല. അവനെ ഓടിച്ചത് എന്താണ്.... മാങ്ങ വലിച്ചെറിഞ്ഞത് ആരാണ്? പ്രേതമോ അതോ വല്ല മനുഷ്യ പിശാച്ചുമാണോ?

എന്‍റെ അടുത്ത ഒരു ബന്ധുവിന്റെ വീട്ടില്‍ എപ്പോഴും അമായി-മരുമകള്‍ പോര് ഉണ്ടാകാറുണ്ടായിരുന്നു. ഒരേ വീട്ടില്‍ താമസിക്കുന്ന അവര്‍ വെവേറെ ഭക്ഷണം ഉണ്ടാക്കാറാണ് അക്കാലത്തെ പതിവ്, ഏപ്പോഴും രണ്ട് പേരും ഭക്ഷണം പാകം ചെയ്താലും പാത്രത്തില്‍ ചോറിന്റെ കൂടെ ആട്ടിന്‍ കാഷ്ട്ടം, മുട്ടത്തോട് ഇതൊക്കെ  സൌജന്യമായി കിട്ടും.   അവരും അന്ന് പറഞ്ഞിരുന്നത്  അവിടെ എന്തോ ശൈത്താന്റെ  ഉപദ്രവം ഉണ്ടാകുന്നുവെന്നാണ്  ...അവസാനം രണ്ട് പേരുടെ ഇടയില്‍ കിടന്നു വീര്‍പ്പുമുട്ടിയിരുന്ന വേറൊരു മരുമകള്‍ കാര്യം കണ്ടു പിടിച്ചു... അങ്ങോട്ടും ഇങ്ങോട്ടും അമ്മായി-മരുമകള്‍ ഇതൊക്കെ  ചെയ്യുകയായിരുന്നുവെത്രേ ..

ഞങ്ങളുടെ നാട്ടില്‍  ജിന്ന് ആവാഹിച്ച  "ഔക്കര്‍ച്ച"  ഉണ്ടായിരുന്നു, ജില്ലയുടെ നാനാ ദിക്കുകളില്‍ നിന്നും അദ്ദേഹത്തിന്റെ അടുത്ത് ചികിത്സക്ക് വേണ്ടി ജനങ്ങള്‍ വരികയും ചെയ്തിരുന്നു,  ഇപ്പോഴും അയാള്‍ ജീവിച്ചിരിപ്പുണ്ട്  പക്ഷെ ജിന്ന്  പ്രവേശിക്കാത്ത ഒരു സാധാരണ മനുഷ്യനായി. ഒരാളുടെ ശരീരത്തില്‍ ജിന്ന് കുടിയിരിക്കുമോ? അപ്പോള്‍ അയാളിലുണ്ടായിരുന്ന ആ പഴയ ജിന്ന് എവിടെ  പോയി? അതും എന്നിലെ ഉത്തരം കിട്ടാത്ത ചോദ്യമാണ്.

ചെമ്മനാട് ഗ്രാമത്തിന്റെ സൗന്ദര്യമായ  ചന്ദ്രഗിരി പുഴ അതിലെ  തോണി കടത്തുക്കാരന്‍ രാത്രിയില്‍  ഒരു ശവത്തെ കണ്ടത്രെ, അതിനെ കഴുക്കോല്‍  കൊണ്ട് കുത്തുകയോ മറ്റോ ചെയ്തെന്നും, അവസാനം അതിന്റെ റൂഹാന്‍  (പ്രേതം) അയാളില്‍ പ്രവേശിച്ചെന്നും നാട്ടില്‍ ഒരു കഥയുണ്ടായിരുന്നു, കഥ മാത്രമല്ല അയാള്‍  കുറെ കാലം അതിന്റെ ബുദ്ധിമുട്ടില്‍ ഉണ്ടായിരുന്നു, അതിനു കുറെ ദൃസാക്ഷികളും...അപ്പോള്‍ എന്താണ് പ്രേതം? ഒരാളുടെ ശരീരത്തിലേക്ക് അതിനു പ്രവേശിക്കാന്‍ പറ്റുമോ? അതൊക്കെ അഭിനയമാണോ? മനുഷ്യന്റെ  തോന്നലാണോ?

അതിനാലാവണം ഈയുള്ളവന്  ബാഹു, ജിന്ന്, കാളി, കൂളി, അണങ്ങ്, പ്രേതം, ശൈത്താന്‍, കുളിയന്‍  പോലുള്ള അന്യ ഗ്രഹ ജീവികളെ കുറിച്ച് ചെറുപ്പത്തില്‍   വല്ലാത്ത ഒരു പേടിയായിരുന്നു, ഇവരോട് സംസാരിക്കാന്‍ നാവ് പോരല്ലോ.

എന്‍റെ അനുഭവത്തിലെ ബാഹൂ കഥ പറയട്ടെ .. എന്‍റെ അടുത്ത കൂട്ടുക്കാരനായിരുന്നു അഫ്സല്‍ ഞങ്ങള്‍ ഏപ്പോഴും ഒന്നിച്ചേ എവിടെയും പോകാറുള്ളൂ  നല്ല ധൈര്യ  ശാലി.. ഒന്നിനെയും ഭയമില്ല, രാവിലെ മുതലേ വീട്ടില്‍ നിന്നും പുറപെടുന്ന ഞങ്ങള്‍ തിരിച്ചെത്താന്‍ ഏറെ  വൈകും, അവന്‍ വീടിലേക്ക്‌ കയറി കഴിഞ്ഞാല്‍ എനിക്ക് ഒറ്റയ്ക്ക് എന്‍റെ വീട്ടിലേക്കു  നടന്നു പോകാന്‍   ചെറിയ പേടി  ഉണ്ടാകാമായിരുന്നു, ഒരു മഴയുള്ള രാത്രി, കയ്യില്‍ കുട, മഴ പറ്റെ മാറിയിട്ടുണ്ട്, ഞാന്‍ വീട്ടിലേക്ക് ചുവടു വെക്കാന്‍ തുടങ്ങി, അതാ ഒരു വെളുത്ത രൂപം എന്‍റെ മുമ്പില്‍, പടച്ചോനെ ചതിച്ചോ? ചെറിയ മൂത്ര ശങ്ക (അതോ പോയോ)... കണ്ണും പൂട്ടി കുട ചുരുട്ടി പിടിച്ചു ഒറ്റയടി (നിങ്ങള്‍ കരുതി ഓടിയെന്നു അല്ലെ), കുട തവിടു പൊടി, പിറ്റേന്ന്  രാവിലെയാണ്  മനസ്സിലായത്‌ അത് കവുങ്ങിന്റെ താഴെ ഉണ്ടായ വെളുപ്പാണെന്ന്,   ദിവസവും കാണുന്ന  കവുങ്ങിനെ അന്ന് രാത്രി എനിക്ക് തിരിച്ചറിയാന്‍ പറ്റിയില്ലല്ലോ എന്‍റെ തമ്പുരാനേ.

വര്‍ഷങ്ങള്‍ കഴിഞ്ഞു, എന്‍റെ ഒരു അകന്ന ബന്ധു കല്യാണം കഴിച്ചു വന്ന ഒരു സ്ത്രീ ഒരു ദിവസം  രാത്രി പുറത്തു വരാന്തയില്‍ ഇരിക്കുമ്പോള്‍ എന്തോ കണ്ടു പേടിച്ചു.  അവരുടെ പറമ്പിലൂടെ കുറെ ആള്‍ക്കാര്‍ ഒന്നിച്ചു നടന്നു പോകുന്നതു പോലെ തോന്നി അത് മറ്റുള്ളവരോട് പറയുകയും കാണിച്ചു കൊടുക്കുകയും ചെയ്തു, പക്ഷെ ആരും അങ്ങനെ ഒരു "ജാഥ"   കാണുക ഉണ്ടായില്ല....  കുറച്ചു ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ ഈ സ്ത്രീക്ക് എന്തോ മാനസിക അസ്വസ്ഥത അനുഭവപെടാന്‍  തുടങ്ങി   ആകെ  ഭയപെട്ടത് പോലെ, പല ഡോക്ടരെയും കാണിച്ചു, നോ രക്ഷ  ... പിന്നെ പതിയെ പല മഖാമിലെക്കും ജാറങ്ങളിലെക്കും യാത്രയായി ... അങ്ങിനെയിരിക്കെ ഒരു ദിവസം  എന്‍റെ അമ്മാവന്‍ എന്നെ വിളിക്കാന്‍ ആളെ വിട്ടു, അമ്മാവന്റെ വീട്ടിലേക്കു പോയ എന്നോട്  ഇവരുടെ കൂടെ ഒന്ന് മദ്രാസിലെ ഒരു ദര്ഗ്ഗയിലേക്ക്   പോകണമെന്ന് അഭ്യര്‍ഥിച്ചു. , എന്‍റെ നാവിന്റെ ബലം  കണ്ടിട്ടാവണം എന്നെ ഈ പരിവാടി  ഏൽപ്പിച്ചത് ... അന്ന് രാത്രി എന്നെ ഇവരുടെ  വീട്ടിലേക്ക് ക്ഷണിക്കുകയും ചെയ്തു,   സ്ത്രീയുടെ ഹാലിളക്കം കാണിച്ചു തരിക ചെയ്യുക അതായിരുന്നു ഉദ്ദേശം, ഞാന്‍ അമ്മായി എന്നു സ്നേഹത്തോടെ വിളിച്ചിരുന്ന അവര്‍ ആ രാത്രി അമ്മാവന്റെ വീട്ടിലേക്ക് വരികയും ചെയ്തു... വീടിന്റെ അകത്തു കയറിയ അവര്‍  എന്നെ അവിടെ കണ്ടതും  ഉടനെ, കയ്യിലുള്ള എന്തോ ഒരു സാധനം ആരുടെയോ മുഖത്തേക്ക്  വലിചെറിഞ്ഞു  .. അവിടെ എന്‍റെ സാന്നിധ്യം   ഇഷ്ട്ടപെടാത്തതു  പോലെ, എന്‍റെ മുട്ട് വിറക്കാന്‍ തുടങ്ങി... പിന്നെ ആ സ്ത്രീ  സംസാരം ആരംഭിച്ചു, ശരിക്കും കാസർഗോഡ് മലയാളം ഒഴിച്ച് വേറെ ഒരു ഭാഷയും സംസാരിക്കാന്‍ അറിയാത്തവള്‍ പച്ചയായി കന്നഡ സംസാരിക്കാന്‍ തുടങ്ങി, ഇതെന്തു മറിമായം...  എന്നെ ചൂണ്ടി കാണിച്ചുകൊണ്ട് "ഇത് യാരൂ?" എന്നു ഉറക്കെ ചോദിച്ചു.. എന്‍റെ പകുതി ജീവനും പോയി. ഏതായാലും ഇനി രാത്രി വീട്ടിലേക്ക് തിരിച്ചു പോകാന്‍ പറ്റില്ല അവിടെ ചുരുണ്ടിരുന്നു.. പിന്നെ അവിടെ കണ്ടത് ഒരു സിനിമ കഥപോലെയാണ്.. ആ സ്ത്രീ മറിഞ്ഞു വീഴുന്നു..  തറയില്‍ ഇഴയാനും മറിയാനും  തുടങ്ങി,  കൂടെ ഉച്ചത്തില്‍ നിലവിളി.. ഞാന്‍ പോകാം ഞാന്‍ പോകാം.. എന്നെ ഒന്നും ചെയ്യല്ലേ.. എന്ന് പല ഭാഷകളിലും വിളിച്ചു പറയുന്നു.. കൂടെ കുറെ അറബി പേരുകളും.. എന്‍റെ റബ്ബേ ഏതാ ഈ പേരുകള്‍...ഞാന്‍ ഇതുവരെ കേട്ടിട്ടില്ലാത്ത പേരുകള്‍.    കുറെ കഴിഞ്ഞു രംഗം ശാന്തമായി, ഞാന്‍ ഇതൊക്കെ കണ്ടു എന്ത് ചെയ്യണമെന്നു അറിയാണ്ട് വാ പൊളിച്ചു നില്‍ക്കുകയാണ്, ആരോടെങ്കിലും പറയാന്‍ പറ്റുമോ ഞാന്‍ പേടിച്ച കഥ, എന്‍റെ വിലയെന്താവും സത്യത്തില്‍ ഞാന്‍ അവരുടെ അടുത്ത് ഒരു പുപുലിയാണ്... അങ്ങിനെ അന്ന് രാത്രി അവിടെ താമസിച്ചു.  കിടന്നെന്നു മാത്രം, എവിടെ ഉറക്കം വരാന്‍... സുബഹി ബാങ്ക് വിളിച്ചതും ഒറ്റ ഓട്ടം എന്‍റെ വീട്ടിലേക്ക്... ഒരാഴ്ച കഴിഞ്ഞു അവരെയും കൂട്ടി ഞാന്‍ മദ്രാസിലെ അറിയപെടുന്ന ഒരു ദര്‍ഗയിലേക്ക്‌ പോയി, ദര്ഗയുടെ പുറത്തു എഴുതിയ അറബി പേര് കണ്ടപ്പോഴാണ് എനിക്ക് മനസ്സിലായത്‌ അവര്‍ വിളിച്ചു പറഞ്ഞ രണ്ട് മൂന്ന് പേരുകള്‍ ഇവിടെ അന്ത്യ വിശ്രമം കൊള്ളുന്ന മഹാന്മാരുടെതാണെന്ന്, അവിടെ വെച്ചും നടന്നു മുമ്പ് ഞാന്‍ കണ്ട ഹാലിളക്കങ്ങള്‍  , ഇതേ സ്ഥലത്തേക്ക് വീണ്ടും ഒരു പ്രാവിശ്യം കൂടി യാത്ര ചെയ്യേണ്ടി വന്നു അവരുടെ കൂടെ, അതിനു ശേഷം ഞങ്ങള്‍ പോയത് അജ്മീര്‍, നിസാമുദ്ധീന്‍ തുടങ്ങിയ ദർഗയിലേക്കായിരുന്നു, നടേ പറഞ്ഞ പരിപാടികള്‍ അവിടെയും ഉണ്ടായിരുന്നു... അതിനു കുറച്ചു ദിവസങ്ങള്‍ക്കു ശേഷം ഞാന്‍ ഗള്‍ഫിലേക്ക് അന്നം തേടി പോയി, പിന്നെ അവരെ കാണുന്നത് കുറെ വര്‍ഷങ്ങള്‍ക്കു ശേഷമാണ്.. ഇപ്പോള്‍ അവര്‍ പൂര്‍ണ ആരോഗ്യത്തോടെ റൂഹാന്റെ (പ്രേതത്തിന്റെ) ബുദ്ധിമുട്ടില്ലാതെ ജീവിക്കുന്നു. അവിടെ പോയതിന്റെ ഗുണമോ അതോ പൈസ ചിലവായി തീര്‍ന്നപ്പോള്‍ മതിയാക്കിയതോ എന്നൊന്നും ചോദിക്കാൻ നിന്നില്ല. (കുറെ പ്രാവിശ്യം ഓസ്സിക്ക് ടൂര്‍ പോയതല്ലേ അതിന്റെ നന്ദിയെങ്കിലും വേണ്ടേ).
(ദര്‍ഗയിലും വഴിയിലും ഉണ്ടായ  എന്‍റെ അനുഭവങ്ങള്‍ ഇനിയൊരു പ്രാവിശ്യം എഴുതാം... )

വേറൊരു കഥ ... ഞാന്‍ ഷാര്‍ജയില്‍ നിന്നും പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് വന്ന കാലം, കുറച്ചു മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ എന്തോ വല്ലാത്ത വയറു വേദന, പല ഡോക്ടര്‍ക്കും കാണിച്ചു, മൂത്ര കല്ലാണെന്നാണ്  എല്ലാരും പറഞ്ഞത്.  പക്ഷെ സ്കാനിലോ എക്സറയിലോ കല്ല്‌ പോയിട്ട് ഒരു പൊടി പോലും കാണാനുമില്ല പിന്നെന്തു ചെയ്യും, അങ്ങനെയിരിക്കെ  അടുത്ത ഒരു ബന്ധു പറഞ്ഞു,  നല്ലൊരു "തങ്ങളുണ്ട്" അവിടെ പോയി ചികിത്സിക്കാമെന്ന് , അങ്ങനെ ഞാനും അയാളും കൂടെ  അവിടെ പോയി,  വീടിന്റെ പുറത്തു കുറെ ആള്‍ക്കാര്‍ ഉസ്താദിനെ കാണാന്‍ കാത്തിരിക്കുന്നു, എനിക്കും കിട്ടി കുറച്ചു സ്ഥലം ഇരിക്കാന്‍ ബെഞ്ചിന്റെ ഒരു മൂല, ഓരോ സന്ദര്‍ശകനും  അകത്തു തങ്ങളുടെ മുറിയില്‍ പ്രവേശിക്കുമ്പോഴും  എന്തോ പ്രത്യേക തരം ശബ്ദം അകത്തു  നിന്നും കേള്‍ക്കുന്നുണ്ടായിരുന്നു, അവസാനം എന്‍റെ  ഊഴമായി, അകത്തെക്കുള്ള വാതില്‍ തുറന്നു, തൂവെള്ള വസ്ത്രധാരി, കയറിയ ഉടനെ ഞാന്‍ സലാം പറഞ്ഞു,  . അദ്ദേഹം എന്നോട് കാര്യങ്ങള്‍  ചോദിച്ചറിഞ്ഞു .. പെട്ടന്ന് മുറിയിലെ വെളിച്ചം ഇല്ലാതായി, എന്തോ പ്രത്യേക അറബി വാക്കുകള്‍ ഉസ്താദ്‌ ഉച്ചരിക്കാന്‍ തുടങ്ങി, പെട്ടന്ന് അയാള്‍ മറ്റൊരാളായി.. !!! ഏതോ "ഖിളർ"  നബിയോട് സലാം പറയുന്നത്  കേട്ടു.. അപ്പോഴാണ്‌ എനിക്ക് മനസ്സിലായത്‌ ഇയാള്‍ "ഖിളർ" നബിയെ തന്നിലേക്ക് ആവാഹിക്കുകയാണ്  അവസാനം  ഇയാളില്‍ " നബി" പ്രവേശിക്കുന്നു .. കാര്യങ്ങള്‍ പറയുന്നു.. അവസാനം എന്‍റെ രോഗത്തെ കുറിച്ച് അതിന്റെ ശമനത്തെ കുറിച്ച് ഇയാള്‍ എന്നോട് "ഖിളർ" നബിയുടെ നാവായിക്കൊണ്ട് സംസാരിച്ചു.. എന്‍റെ റബ്ബേ എന്തല്ലാം കാണണം... ഒരാളില്‍ ആയിര  കണക്കിന്  വര്‍ഷങ്ങള്‍ക്കു മുമ്പ് മരിച്ചുപോയ   വേറൊരാളുടെ ആത്മാവ്  പ്രവേശിക്കുകയോ?

എന്‍റെ പേരിന്റെ വാലായി   കാണുന്ന കിളിയന്തിരിക്കാല്‍  എന്‍റെ വീട്ടു പേരാണ്, അതിന്‍റെ പിന്നിലും  ഒരു കഥയുണ്ട്,  മുന്നൂറോ അതില്‍ കൂടുതലോ  വര്‍ഷങ്ങള്‍ക്കു മുമ്പ്   ഞങ്ങളുടെ വീടിരിക്കുന്ന സ്ഥലം ഒരു ബ്രാഹ്മണ കുടുംബത്തിന്റെതായിരുന്നു അവരുടെ തറവാട് സ്ഥലത്ത് ഒരു ഗുളികന്‍ തറ ഉണ്ടായിരുന്നു പോലും  അതിലായിരുന്നു  നടേ പറഞ്ഞ "സകല കുലാവികള്‍" കുടിയേറി പാര്‍ത്തിരുന്നത്  .. ആ തറ ഇപ്പോഴും ഞങ്ങളുടെ വീടിന്റെ പിന്‍വശത്തുള്ള കുന്നിന്‍ മുകളില്‍ കാണാം, വീട് വെക്കാനോ മറ്റു അവിശ്യത്തിനോ  ആരും ഇതുവരെ ആ സ്ഥലം    ഉപയോഗിച്ചിട്ടില്ല, അങ്ങനെ "കുളിയന്തറയില്‍" നിന്നും ലോപിച്ച് ഞങ്ങളുടെ കുടുംബത്തിന്    കിട്ടിയ പേരാണ് കിളിയന്തിരിക്കാല്‍ .ആ "ഗുളികന്‍" തറ ഉണ്ടായ സ്ഥലം ഓഹരിയായി ലഭിച്ചത്   ഞങ്ങളുടെ തറവാടിലെ ഒരംഗത്തിനാണ്  അദ്ദേഹം അത് വര്‍ഷങ്ങള്‍ക്കു മുമ്പേ വില്‍ക്കുകയും ചെയ്തു.  പക്ഷെ ആ സ്ഥലത്ത് നിന്നും പുല്ലു പറിക്കാന്‍ ഭയക്കുന്നവര്‍ പോലും ഇപ്പോഴും ഞങ്ങളുടെ നാട്ടില്‍ കാണാം. .

ഇത് എഴുതി തീരാറായ ദിവസം രാത്രി ടെലിവിഷന്‍ കണ്ടു  കൊണ്ടിരിക്കെ  ചാനലിലൂടെ മന്ത്രങ്ങളും-പ്രാര്‍ത്ഥനകളും   വിശ്വാസികള്‍ക്കു  അറിയിച്ചു  കൊടുക്കുന്ന  ഉസ്താദിന്‍റെ   ഒരു എപിസോഡ്   കാണുവാന്‍   ഇടയായി, ചര്‍ച്ച നമ്മുടെ വിഷയം തന്നെ, അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍  പ്രേതം എന്ന് പറയുന്ന സാധനം മനുഷ്യരുടെ ആത്മാവ് അല്ല പോലും, ഓരോ മനുഷ്യന്റെ കൂടെയും ജീവിച്ചിരിക്കുമ്പോള്‍ രണ്ട് മാലാഖമാര്‍ ഉണ്ടാവുകയും മരിച്ചു കഴിഞ്ഞാല്‍ ആ മാലാഖമാര്‍ നല്ല ആത്മാവായും ചീത്ത ആത്മാവായും ചുറ്റിതിരിയുമെത്രേ അതാണ്‌ നമ്മള്‍ കാണുന്ന പ്രേതം എന്നാണ് വിവരണം... അപോഴും എന്നിലെ  ചോദ്യം ബാക്കിയാവുന്നു മനുഷ്യന്റെ ആത്മാവിനെ തിരിച്ചു വിളിക്കുന്ന പടച്ചവന്‍ എന്തിനാ തന്‍റെ പ്രിയ ദാസന്മാരെ ഭയപെടുത്താന്‍ "മാലാഖാമാരെ"  പറഞ്ഞയക്കുന്നത്?

- ഷുക്കൂർ അഹമദ് കിളിയന്തിരിക്കാൽ