Aug 27, 2012

"കേരളത്തില്‍നിന്ന് കാസര്‍കോട്ടേക്കുള്ള ദൂരം" .....എനിക്കും ചിലത് പറയാനുണ്ട്....

"കേരളത്തില്‍നിന്ന് കാസര്‍കോട്ടേക്കുള്ള ദൂരം" .....
 എനിക്കും ചിലത് പറയാനുണ്ട്....



വര്‍ഷങ്ങള്‍ക്കു മുമ്പ് ചെമ്മനാട്ടെ യു.പി സ്കൂളിലെ ഒരു ടീച്ചര്‍  തൊട്ടടുത്ത കടയില്‍ പോയി "ടംഗ് ക്ലീനര്‍" ഉണ്ടോ?.... ഇല്ലല്ലോ ടീച്ചറെ .... അതെന്താ അവിടെ തൂങ്ങുന്നത് ... ഇതാണോ ടീച്ചറെ" ....ഇംഗ്ലീഷില്‍ പറഞ്ഞ ടംഗ് ക്ലീനര്‍ എന്താണന്ന്  അറിയാത്ത കടക്കാരന്‍ ഉടനെ പറഞ്ഞു ടീച്ചര്‍ ചോദിച്ച സാധനം അവിടെ  ഇല്ലായെന്ന്  .... ടീച്ചര്‍ പറഞ്ഞത് മനസിലായില്ല എന്ന് അറിഞ്ഞാല്‍ നാണകേടല്ലേ

ശ്രീ.രവീന്ദ്രന്‍ രാവണേശ്വരം മാധ്യമം വാരികയില്‍  എഴുതിയ  "കേരളത്തില്‍നിന്ന് കാസര്‍കോട്ടേക്കുള്ള ദൂരംഎന്ന ലേഖനം വായിച്ചപോള്‍ ഇതാണ് എനിക്ക് ഓര്മ വന്നത്.  ഒരു നാടിനെ കുറിച്ച്  എഴുതുമ്പോള്‍ എഴുത്തുക്കാരന്  ആ നാടിനെ കുറിച്ച് നല്ല സങ്കല്‍പ്പങ്ങള്‍ ഉണ്ടായിരിക്കണം കൂടെ ആ നാടിനെ കുറിച്ച് നന്നായി മനസ്സിലാക്കണം അല്ലാതെ മുന്‍ വിധിയോടെ അതിനെ സമീപിക്കരുത്,   തോന്നിയത് വിളിച്ചു പറയുകയും പേന ഉന്തുകയുമല്ല  ചെയ്യേണ്ടത്... തനിക്കറിയാത്ത കാര്യത്തില്‍ അഭിപ്രായം പറയുമ്പോള്‍ എല്ലാം അറിയുന്നവനെ പോലെ നടിക്കുന്നത് ആപത്താണ്,  തന്‍റെ മനസ്സിലെ ഭാവനകള്‍ സത്യമാണെന്ന രൂപത്തില്‍ അപതരിപിക്കുകയും ചെയ്യരുത് ഒരെഴുത്തുക്കാരന്‍ നാടിന്റെ സ്പന്തനം അറിയാന്‍ ശ്രമിക്കുന്നത് എപ്പോഴും നല്ലതായിരിക്കുംഅത് സ്വന്തം നാടിനെ കുറിച്ച് എഴുതുമ്പോഴെങ്കിലും   ഇല്ലെങ്കില്‍ അര്‍ത്ഥമില്ലാതെ എന്തെങ്കിലും പറയാന്‍ ശ്രമിച്ചാല്‍ അവസാനം കണ്ടു നില്‍ക്കുന്നവര്‍ക്ക്  തന്‍റെ മുമ്പില്‍ തൂങ്ങി കിടക്കുന്ന യാഥാര്‍ത്ഥ്യം കാണിച്ചു തരേണ്ടി വരിക തന്നെ ചെയ്യും. ടീച്ചര്‍   "ടണ്‍  ക്ലീനര്‍കാണിച്ചു   കൊടുത്തതു പോലെ.    

സപ്ത ഭാഷ  നാടായ  കാസറകോഡ് നന്നായി ഏതെങ്കിലും ഒരു ഭാഷ സംസാരിക്കുന്നവര്‍ കുറയും,   ശുദ്ധമായ മലയാളവും   കന്നടയുംതുളുവും,കൊങ്കണിയുംഉര്ദുവുംഎന്തിനേറെ ബേരി പോലും നന്നായി സംസാരിക്കാന്‍ കഴിവുള്ളവര്‍ ഈ നാട്ടില്‍ കുറയുംകാരണം നന്നായി സംസാരിക്കാന്‍ അവര്‍ ശ്രമിച്ചിട്ടില്ല അതിന്റെ ആവിശ്യവും വന്നിട്ടില്ല , പക്ഷേ ഏത് ഭാഷ  സംസാരിച്ചാലും മറ്റുള്ളവരോട് മാന്യമായി ഇടപെടുന്ന മാന്യന്മാരാണ്  "കാസറകോടുകാര്‍", എല്ലാവരോടും തനിക്കറിയാവുന്ന  ഭാഷയില്‍ നന്നായി സംസാരിക്കുംസ്നേഹത്തിലുംഇടപെടലുകളിലുംസഹജീവികളോടുള്ള പെരുമാറ്റത്തിലും മറ്റും ഈ നാട്ടുക്കാരെ കവച്ചു വെക്കാന്‍ കേരളക്കരയില്‍ എന്നല്ല ലോകത്ത് തന്നെ വേറെ നാടില്ല. കാരണം പല നല്ല സംസ്കാരങ്ങളുടെയും സംഗമ ഭൂമിയാണ്‌   കാസറഗോഡ്. .

സാധാരണ കാണുന്നതാണ് ജില്ലയില്‍ എന്തെങ്കിലും പ്രശ്നം ഉണ്ടായാല്‍ വരും ചില കോണില്‍ നിന്നും ഉടനെ ഒരു കമന്റ്ഗള്‍ഫ്‌ പണത്തിന്റെ അതി പ്രസരം. എന്താണ് ഈ ഗള്‍ഫ്‌ പണം ... ആരാണ് അവിടെ നിന്ന് "വാരി കോരി" ഇങ്ങോട്ട്  കൊണ്ടു   വരുന്നത് കാസറകോട്  പ്രദേശത്തെ എഴുപതു ശതമാനത്തില്‍ കൂടുതല്‍ ഗള്‍ഫ്‌ക്കാരും ചെറിയ ശമ്പളത്തിന് ജോലി ചെയ്യുന്നവരാണ്. അവര്‍ അവിടെ നിന്നും എന്തു കുന്തം വാരി കൊണ്ട് വരാനാണ്രാത്രി പകല്‍ എന്നില്ലാതെ ഹോട്ടലുകളില്‍ ചായ പതച്ചും , പൊറോട്ട അടിച്ചുംഷവര്‍മ ചെത്തിയും 15-16  മണികൂറുകള്‍ ജോലി  ചെയ്താലുംപച്ചക്കറി മാര്‍ക്കെറ്റില്‍, സൂപ്പര്‍ മാര്‍ക്കെറ്റില്‍ മണികൂറുകള്‍ ജോലി ചെയ്താലുംകൂടെ അറബി വീട്ടില്‍ ദിവസം മുഴുവന്‍ ജോലി ചെയ്താലുംഅവസാനം കിട്ടുന്ന വേതനം വളരെ തുച്ചമായിരിക്കും ആ പണം കൊണ്ട് അവന്‍റെ മക്കള്‍ എന്തു "കണ കുണാ " കാണിക്കാനാണ് . പിന്നെ കുറച്ചു സമ്പന്നരെ എല്ലായിടത്തേയും പോലെ  നമ്മുക്ക് ഇവിടെയും കാണാം അവരും ഇതേപോലെ വളരെ മുമ്പേ ഗള്‍ഫില്‍ പോയി കഷ്ടപ്പെട്ട് സമ്പാദിച്ച്  ഉണ്ടാകിയത് തന്നെയാണ് അവരുടെ സമ്പത്തുംഹോട്ടലിലോ മറ്റോ എല്ലുമുറിയെ പണിയെടുത്തു  പിന്നെ സ്വന്തമായി ചെറിയ കഫറ്റെരിയബസ്തതുടങ്ങി ഘട്ടം ഘട്ടമായി മുകളിലേക്ക് എത്തിയവരാണ് അവരും.  വെറുതെ എന്തിനാ ഈ എഴുത്തുക്കാരും മറ്റും എന്തിനും ഏതിനും ഈ നാട്ടിലെ  പ്രവാസിയുടെ നേരെ കുതിര കയറാന്‍ ശ്രമിക്കുന്നത്.  

ചെയ്യുന്ന ജോലിയില്‍ വ്യക്തി മുദ്ര പതിപിച്ചവര്‍ കാസറകോടുകാര്‍, ജോലിയെടുക്കുന്ന സ്ഥലങ്ങളില്‍ അത് ഗള്‍ഫില്‍ ആവട്ടെ നമ്മുടെ നാട്ടിലെ തന്നെ ബോംബെബാംഗ്ലൂര്‍ ആദ്യ കാലങ്ങളില്‍ അന്നം തേടി പോയ സിലോണ്‍ ഇവിടങ്ങളിലൊക്കെ ... തങ്ങളുടെ സംസ്ക്കാരം കൈ വിട്ട ഒരു കളിയിലും അവര്‍ എര്‍പെട്ടിട്ടില്ലകൂടെ ആരെയും ദ്രോഹിച്ചിട്ടില്ല അത് മതത്തിന്റെയോജാതിയുടെയോഭാഷയുടെ എന്തിനേറെ രാഷ്ട്രീയത്തിന്റെ പേരിലെങ്കിലും ... അങ്ങനെയുള്ള  ചരിത്രങ്ങള്‍ ഈ നാട്ടുക്കാരുടെ പേരില്‍ എവിടേയും രേഖ പെടുത്തിയിട്ടില്ല.  ... പഴയ കാലത്ത് കുടുംബത്തിന്റെ കഷ്ടപാടിനു മുമ്പില്‍ പകച്ചു പോയ അവര്‍ ചെറുപത്തിലെ നാട് വിടേണ്ടി വന്നിട്ടുണ്ട് അത് കൊണ്ടായിരിക്കാം വിദ്യാഭ്യാസം മുന്‍ കാലങ്ങളില്‍ ചിലരില്‍ മാത്രം ഒതുങ്ങി പോയിരുന്നു ഇപ്പോള്‍ അങ്ങനെയല്ല  അവസ്ഥകള്‍ മാറി എല്ലാ വീട്ടിലും നല്ല വിദ്യാഭ്യാസമുള്ള  ഒരു പുതു തലമുറയെ കാണാന്‍ സാധിക്കും ... ആ തലമുറയ്ക്ക് എവിടെയാണ് "കച്ചറയുണ്ടാക്കാന്‍സമയം. 

പിന്നെ നാട്ടിലെ "ദുരാചാര ഗുണ്ടഗള്‍ക്ക്മാധ്യമങ്ങളും പോലീസും ചാര്‍ത്തിയ നല്ല പേരാണ് "സദാചാര പോലീസ്അവരുടെ പേക്കൂത്തുകള്‍ കാസറഗോഡ് ധാരാളം നടന്നു എന്ന് എഴുത്തുക്കാരന്‍ സമര്‍ത്ഥിക്കുന്നത് കണ്ടുശക്തമായി പ്രതികരിക്കേണ്ടത് തന്നെയാണ് ഈ തിന്മയെസര്‍ക്കാരുംകോടതിയുംപോലീസും ഉള്ള ഒരു നാട്ടില്‍ കുറെ ആളുകള്‍ നിയമം കയ്യിലെടുക്കുന്നത് ആപല്‍കരമാണ്,  പക്ഷെ കേരളത്തിലെ പല ജില്ലകളില്‍  നടന്നതിന്റെ ഒരു  ചെറിയ ശതമാനം വാര്‍ത്തകള്‍ പോലും ഇവിടെ നിന്ന് റിപ്പോര്‍ട്ട്‌ ചെയ്തിട്ടില്ല അതാണ്‌ യഥാര്‍ത്ഥ വസ്തുതഎന്തിനാ വെറുതെ ആരെയോ സഹായിക്കാന്‍ കള്ളങ്ങള്‍ വിളിച്ചു പറഞ്ഞു ആളാവാന്‍ ശ്രമിക്കുന്നത്.

ഗള്‍ഫ്‌ക്കാരുടെ ഭാര്യയും കുട്ടികളും തനിച്ചു താമസിക്കുന്ന വീടുകളില്‍ രാത്രിയുടെ മറവില്‍ ഒളിഞ്ഞു നോക്കാനുംഅല്ലെങ്കില്‍ അവരെ വശീകരിച്ചു വേറെ എന്തെങ്കിലും കാര്യങ്ങള്‍ക്കു ആരെങ്കിലും വന്നു കഴിഞ്ഞാല്‍ അത് പോലിസ്സോ അല്ലെങ്കില്‍ മറ്റു വല്ലോരുമാണോ എന്ന് നോക്കി നാട്ടുകാര്‍ക്കും അവരുടെ ബന്ധുക്കള്‍ക്കും  കൈ  കാര്യം ചെയ്യാന്‍ സമയം കിട്ടിയെന്നു വരില്ലമജ്ജയും മാംസവും ഉള്ള ഏത് മനുഷ്യരും ഇത് തന്നെ ചെയ്യും,  "സ്പോട്ടില്‍ "പിടിക്കപെട്ടാല്‍ അടി ഉറപായിരിക്കും അത് എവിടെയാണെങ്കിലും,  ഇതുപോലുള്ള സംഭവങ്ങള്‍ കാസര്‍കോട് മാത്രമല്ല നടക്കാറുള്ളതും നടന്നിട്ടുള്ളതും. അതിനെ പെരുപിച്ചു കാട്ടി നാട്ടില്‍ "സദാചാര പോലീസ്വിലസുന്നു എന്ന് പറയുന്നത് വളരെ മോശമായിരിക്കും.

അധ്യാപകരെ എന്നും സ്നേഹത്തോടെ നോക്കി കാണുന്നവരാണ് ഞങ്ങള്‍ , അവരിലെ മതമോ ജാതിയോ ആരും ഇതുവരെ നോക്കിയിട്ടില്ല ഇനി  നോക്കുകയുമില്ല. കുട്ടികളോട് സംസാരിച്ചത് കൊണ്ട് ഒരു അധ്യാപകന്‍ എവിടെയും ആക്രമിക്കപെട്ടതായി ഒരു വാര്‍ത്തയും ഈയുള്ളവന്റെ കണ്ണില്‍ പെട്ടിട്ടില്ല.. എന്‍റെ നാടായ ചെമ്മനാട് നന്നായി പ്രവര്‍ത്തിക്കുന്ന രണ്ട് ഹൈ സ്കൂളുകള്‍ ഉണ്ട് (ഒന്ന്  ചെമ്മനാട് ജമാ അത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മാനേജ്‌മന്റ്‌ സ്കൂള്‍ മറ്റേത് ഞാന്‍ പഠിച്ച സര്‍ക്കാര്‍ സ്കൂള്‍)  അതിലെ അധ്യാപകരും കുട്ടികളും  സ്നേഹത്തോടെ നടന്നു പോകുന്ന കാഴ്ചകള്‍  എപ്പോഴും കാണുന്നവനാണ് ഈയുള്ളവനും. 

  നാട്ടില്‍ ജോലി തേടി വരുന്ന "ഓഫീസ് ജീവനക്കാര്‍ മുതല്‍ ഹോട്ടല്‍ ജോലിക്കാര്‍"വരെ ആരായിരുന്നാലും പുറം നാട്ടുകാരോട് എന്നും സ്നേഹത്തോടെ വര്‍ത്തിക്കുന്നവരാണ് ഈ നാട്ടുക്കാര്‍. കാരണം പ്രവാസത്തിന്റെ വിരഹവും ദുഖവും കാസ്രോട്ടാര്‍ക്ക് നന്നായറിയാം ഗള്‍ഫിലുംഅതേപോലെ ഇന്ത്യയിലെ തന്നെ ഇതര സംസ്ഥാനങ്ങളില്‍ പ്രവാസ ജീവിതം നയിക്കുന്നവരാണ്‌ ഈ നാട്ടുക്കാരില്‍ ഭൂരിഭാഗവും എന്നത് തന്നെ അതിനു കാരണം. 

ഗള്‍ഫില്‍  വര്‍ഷങ്ങളായി  പ്രവാസ ജീവിതം നയിക്കുന്ന ഈയുള്ളവന് തെക്കന്‍ ജില്ലക്കാരായ നല്ല സുഹൃത്തുക്കള്‍ ധാരാളമുണ്ട് അവരൊക്കെ എന്‍റെ നാടിനെ കുറിച്ച് പറയുമ്പോള്‍ വളരെ ബഹുമാനത്തോടെ മാത്രമേ സംസാരിക്കാറുള്ളൂകാരണം അവരുടെ കുടുംബത്തില്‍ നിന്നും ഒരാളെങ്കിലും ഈ നാട്ടില്‍ ഉദ്യോഗസ്ഥരായി ജോലി ചെയ്യുന്നുണ്ടാകും അവര്‍ ഇവിടെ തന്നെ ഭൂമി വാങ്ങി വീട് കെട്ടി താമസിക്കുന്നു ... അവരൊക്കെ നാട്ടിലെ കുടുംബക്കരോടും മറ്റും ഈ ജില്ലയെ കുറിച്ച് വളരെ നല്ല വിഷയങ്ങളാണ് നല്‍കാറുള്ളത്നാടിന്‍റെ സംസ്ക്കാരം  ആതിഥ്യ മര്യാദപെരുമാറ്റം ഇതൊക്കെ ......മറു നാട്ടുക്കാര്‍ നമ്മുടെ നാടിന്റെ സംസ്ക്കാരത്തെ കുറിച്ച് വാ തോരാതെ സംസാരിക്കുമ്പോള്‍ ... കാസറഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് സ്വദേശിയും  വര്‍ഷങ്ങളോളം ഇവിടത്തെ പത്ര പ്രവര്‍ത്തകനായി ജീവിക്കുകയും ചെയ്യുന്ന  ശ്രീ.രവീന്ദ്രന് ഈ നാടിന്റെ ഹൃദയം തൊട്ടറിയാന്‍ സാധിക്കാത്തത് വളരെ കഷ്ടം തന്നെ...

കൂടെ കൂട്ടുകാരന്‍ മുജീബുള്ള കെ.വി പറഞ്ഞ ഒരു കഥ ഇവിടെ പ്രസക്തമാണ് , അവന്‍റെ ചെറുപ്പ കാലത്ത് പെരുന്നാളിന് അയല്‍ വാസിയായ പത്മാവതി ടീച്ചറുടെ വീട്ടിലേക്ക് മധുര പലഹാരങ്ങള്‍ കൊണ്ട് പോയി കൊടുക്കുകയും ആ സമയത്ത് ടീച്ചര്‍ അവര്‍ക്ക് അഞ്ചു രൂപ കൊടുക്കുമായിരുന്നത്രേ,  ഒരു പെരുന്നാള്‍ സമ്മാനം കാസറകോടുക്കാരുടെ ഭാഷയില്‍ "പെരുന്നാള്‍ പൈസ" . .. അതാണ് ഈ നാട്ടുകാര്‍ അയല്‍പക്കത്തെ കുട്ടികളെ മതം നോക്കാതെ  സ്വന്തം മക്കളെ പോലെ സ്നേഹിക്കുന്നവര്‍, അങ്ങോട്ട്‌ തിരിച്ചും. 

കേരളത്തിലെ കോളേജ്കളെ അപേക്ഷിച്ച് ഏറ്റവും കുറവ്  റാഗിംഗ് നടക്കുന്നത് ഇവിടെയായിരിക്കുംരാഷ്ട്രീയ സംഘട്ടനം നടക്കുന്ന വാര്‍ത്തകളും കുറവ് ... എന്നിട്ടും ഈ കോളേജിനെ ചുറ്റി പറ്റി ആരോപണം ഉന്നയിക്കുമ്പോള്‍ അവിടത്തെ പൂര്‍വ്വ വിദ്യാര്‍ഥി  എന്ന നിലക്ക് അതിനെ എതിര്‍ക്കാതിരിക്കാന്‍ നിര്‍വാഹമില്ല... ഇനി അവിടെ സംഘട്ടനം നടന്നിട്ടുണ്ടെങ്കില്‍ തന്നെ അത് മതങ്ങളുടെ വരവില്‍ വെക്കാതെ അതിലെ രാഷ്ട്രീയം കാണുന്നതാണ്  ഉത്തമവും.

കേരളത്തില്‍ മറ്റുള്ള ജില്ലകളില്‍ നടക്കുന്നത്ര കുറ്റ കൃത്യങ്ങള്‍ കാസര്‍കോട്  നടക്കാറില്ലകൊലപാതകങ്ങളും കുറവാണ്എന്നിട്ടും കാസര്‍കോടിനെ  ഒരു ഭീകര ജില്ലയായി ചിത്രീകരിക്കാനുള്ള ിലരുടെ താല്പര്യം കാണുമ്പോള്‍ .... അങ്ങോട്ട്‌ തിരിച്ചു പറയാതെ നിര്‍വാഹമില്ല.

കാസറകോട്‌ വര്‍ഗീയ വിഷം വിതക്കുന്നവര്‍ അറിയാന്‍ ... ഞാന്‍ കാസര്‍കോട്  ചെമ്മനാട് സ്വദേശി പരവനടുക്കം സ്കൂളില്‍ പഠിച്ചുകൂടെ   ഒരേ ബെഞ്ചില്‍ ഇരുന്നു പഠിച്ചത് ഗോപിയും രവിയും അനൂപും രാജേഷും .. എന്‍റെ അദ്ധ്യാപകര്‍  ശ്രീകണ്ഠന്‍    മാസ്റ്റര്‍, കുഞ്ഞമ്പു മാസ്റ്റര്‍ജോണ്‍ മാസ്റ്റര്‍ഗോമതി ടീച്ചര്‍ ഇവരൊക്കെയായിരുന്നു , അതുപോലെ എന്റെ നാട്ടില്‍ എനിക്ക് കുറെ നല്ല  മനുഷ്യരെ  അറിയാം  വര്‍ഗീയ വാദികളെ അറിയില്ലഎന്റെ വീട്ടില്‍ കൂലി പണിക്കു വന്നിരുന്നത് കുഞ്ഞിരാമേട്ടന്‍, തേങ്ങ പറിക്കാന്‍ വന്നിരുന്നത് കറുവനും ചന്ദ്രനും , ഞാന്‍ വീട്ടിലേക്കു വേണ്ട സാധനങ്ങള്‍ വാങ്ങിയിരുന്നത് ബാജ്പെയ് മാധവേട്ടന്‍റെ കടയില്‍ നിന്നുംസ്കൂളില്‍ പോകുമ്പോള്‍ ചായ കുടിച്ചിരുന്നത്‌ ചന്തുട്ടിയുടെ ഹോട്ടലില്‍  നിന്നും, ഇവര്‍ക്കൊക്കെ ഓരോരോ ആദര്‍ശങ്ങള്‍ ഉണ്ടായിരുന്നു ... കൂടെ എനിക്കും ... അതൊന്നും വര്‍ഗീയതയിലേക്ക് പോയിട്ടില്ല .... കാരണം മനുഷ്യരായിരുന്നു ഞങ്ങള്‍ ... കാസ്രോട്ടെ സാധാരണ മനുഷ്യര്‍.. അല്ലാതെ "ഊണിലും ചായയിലും ....... വര്‍ഗീയം കാട്ടുന്ന മനുഷ്യ മൃഗങ്ങള്‍ അല്ല".

ഷുക്കൂര്‍ കിളിയന്തിരിക്കല്‍ 


എഴുതാതെ പോയത്: ഞങ്ങളുടെ  വീട്ടില്‍ ജോലിക്ക് വന്നിരുന്ന കുഞ്ഞിരാമേട്ടനെ ഒരു പ്രാവിശ്യം നാട്ടില്‍ പോയപ്പോള്‍ കാണാന്‍ സാധിച്ചു. വീട്ടിലേക്ക് ഞാന്‍  ക്ഷണിച്ചപോള്‍ അദ്ദേഹം പറഞ്ഞ വാക്കുകള്‍ എന്നെ കരയിപിച്ചു "തന്‍റെ ഉപ്പ ഇല്ലാത്ത വീട്ടിലേക്ക് വരാന്‍ എനിക്ക് തോന്നുന്നില്ലടോ മനുഷ്യന്‍ മരിച്ചു എന്ന് കരുതാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല ... അത്രക്കും അടുപ്പത്തിലായിരുന്നു ഉപ്പയും അയാളും തമ്മിലുള്ള ബന്ധം... അവസാനം പറഞ്ഞു മരിച്ചപോള്‍ പോലും ഞാന്‍ വന്നിട്ടില്ല കാരണം "ചലന ശേഷി ഇല്ലാത്ത "മൊയിചാന്റെശരീരം കാണാന്‍ എനിക്ക് കഴിയുമായിരുന്നില്ല" ....

Aug 5, 2012

ഞാന്‍ സലാഹുദ്ധീന്‍ അയ്യൂബ്ബി.... മഅദനിയുടെ മകന്‍

ഞാന്‍ സലാഹുദ്ധീന്‍ അയ്യൂബ്ബി.... 
മഅദനിയുടെ മകന്‍...





ഞാന്‍ സലാഹുദ്ധീന്‍ അയ്യൂബ്ബി.
കുരിശു യുദ്ധക്കാരെ വിറപ്പിച്ച..
സലാഹുദ്ധീന്‍ അയ്യൂബ്ബിയുടെ അതെ പേരുകാരന്‍ ...
കീഴാളനും പാവപ്പെട്ടവര്‍ക്കും വേണ്ടി
ശബ്ദമില്ലാത്തവരുടെ  ശബ്ദമായപ്പോള്‍
അധികാരി വര്‍ഗങ്ങള്‍ക്ക് ....
ശത്രുവായി  മാറിയ
മഅദനിയുടെ മകന്‍...

ഒരു കൂട്ടര്‍ എന്‍റെ പിതാവിനെ തീവ്രവാദി എന്ന് വിളിച്ചു ..
എന്നെ തീവ്രവാദിയുടെ മകനെന്നും ..
എനിക്കറിയില്ല എന്താണ് തീവ്രവാദം ... ആരാണ് തീവ്രവാദി  എന്നും 

അക്രമത്തിനെതിരെ .. അനീതിക്കെതിരെ ... സ്വജന പക്ഷപാതത്തിനെതിരെ ...
ശബ്ദിക്കുന്നത്‌ ... പ്രതികരിക്കുന്നത് ... തീവ്രവാദമെങ്കില്‍..
അത് ചെയ്യുന്നവരെ ... 
നമ്മള്‍ എന്തു പേരിട്ടു വിളിക്കും ??

ഗര്‍ഭ പാത്രത്തിലെ ...   ചോരപുരണ്ട ഭ്രൂണം   ...ശൂലത്തില്‍ കുത്തി പുറത്തെടുത്ത്‌.
കത്തിയെരിയുന തീക്കുണ്ടത്തിലേക്ക് .. വലിച്ചെറിഞ്ഞവര്‍ ...
സര്‍ക്കാരുകള്‍ നോക്കിനില്‍ക്കെ ...
നൂറ്റാണ്ടുകളോളം ഒരു വിഭാഗം പ്രാര്‍ത്ഥന നടത്തിയ ..
മസ്ജിദ് തകര്‍ത്തവര്‍ ...
നിരപരാധിയെങ്കില്‍ ..
അതിനെതിരെ ശബ്ദിച്ചവന്‍ കുറ്റക്കാരനാവുമോ..
തീവ്രവാദിയാകുമോ?...

വര്‍ഷങ്ങള്‍ക്കു മുമ്പ്,
ഞാന്‍ കുഞ്ഞായിരിക്കെ... 
ഒരു രാത്രിയില്‍, 
കാക്കിധാരികള്‍ വീട്ടിലേക്കു കയറി വന്നു..
അവര്‍, 
ഭക്ഷണത്തിനു മുമ്പിലിരുന്ന .. 
എന്‍റെ പിതാവിനെ .. 
ഞങ്ങളുടെ കണ്‍ മുമ്പില്‍ വെച്ചു പിടിചോണ്ട്‌ പോയി .. 
അതും  ഏതോ പ്രസംഗത്തിന്റെ പേരും പറഞ്ഞ്‌ ..
അവസാനം ഞാനറിഞ്ഞു .... 
ചെയ്യാത്ത ഏതോ കുറ്റത്തിനാണ് ...അവര്‍ അദ്ദേഹത്തെ വലിച്ചിറക്കി കൊണ്ട്  പോയത് ...
ആരോ നടത്തിയ  ബോംബ്‌ സ്ഫോടനം ... 
ഒരു നിരപരാധിയുടെ തലയില്‍ കെട്ടി വെക്കാന്‍ .. 
കത്തിച്ചവനെ കിട്ടിയില്ലെങ്കിലും ... 
സത്യം വിളിച്ചു പറയുന്നവനെ കുടുക്കാമല്ലോ ... 
അതായിരിക്കണം അവരുടെ ചിന്ത.. 
കാരണം സത്യം വിളിച്ചു പറയുന്നവനെ ... 
മേലാളന്മാര്‍ എന്നും ഭയക്കുമല്ലോ? 

പത്തു വര്‍ഷത്തോളം ജയിലിനകത്ത് .... 
താന്‍ ചെയ്ത കുറ്റം എന്തന്നറിയാതെ.... 

അവസാനം .... 
ജയില്‍ മോചിതനായി .... നിരപരാധിയെത്രെ   ... 
അപ്പോള്‍ ഞങ്ങള്‍ക്ക്  നഷ്ടപെട്ട  പത്തു വര്‍ഷമോ? 
എന്‍റെ മാതാവിന്റെ കണ്ണ് നീര്‍.. 
ഞങ്ങള്‍ അനുഭവിച്ച വേദന.. 
ഒറ്റപെടല്‍... കുത്തുവാക്കുകള്‍... 
പിതാവ് ജീവിച്ചിരിക്കെ അനാഥകളായി ജീവിച്ച ..
ഞങ്ങള്‍ക്ക് നിഷേധിച്ച പിതൃ സ്നേഹം..  
എനിക്ക് നഷ്ടപെട്ട പിതാവിന്റെ ലാളന.. 
പിതാവിന് നഷ്ട പെട്ട യൌവനം
ഏതു നീതി പീഠം   ഞങ്ങള്‍ക്ക് തിരിച്ചു തരും ...
അല്ലങ്കില്‍ ഏത് ഭരണകൂടം..

പിന്നെയും  ... 
പൊതു തല്പരനായ പിതാവ് .. 
വീണ്ടും ഗോദയില്‍ .. 
പാവപ്പെട്ടവന്റെ പ്രശ്നങ്ങള്‍..
അവന്‍റെ   കഷ്ടപാടുകള്‍ .. 
മുസ്ലിമിന്റെ അവസ്ഥ .. 
അപര്ണന്റെ  അസ്ഥിത്വം...
ഭരണകൂട ഭീരുത്വം  .. സാമ്രാജ്യത സേവ... 
വീറോടെ വിളിച്ചു പറയാന്‍ തുടങ്ങി..

അതോടെ ...  
അദ്ദേഹം വീണ്ടും ഭരണകൂടത്തിന്റെ  നോട്ട പുള്ളിയായി ..  
പഴയ ശത്രുക്കള്‍.. വീണ്ടും...
ഒരുമിക്കാന്‍ തുടങ്ങി .  കള്ള കേസ്സുകള്‍ പടച്ചുണ്ടാക്കാന്‍ ശ്രമം, 
പിതാവിനെ കുടുക്കാന്‍ പറ്റാതായപ്പോള്‍ ..
മാതാവിനെ അവര്‍ കുരുക്കുന്നു.. 
വര്‍ഷങ്ങള്‍ക്കു മുമ്പ്..  
കളമശേരിയില്‍ ...
ഏതോ ഒരു ബസ്‌ കത്തിയെത്രേ....
ഇന്ത്യയില്‍ ആദ്യമായി കത്തി ചാമ്പലായ  വാഹനം....എന്നത് പോലെ ചാനലുകളില്‍.. 
ഫ്ലാഷുകള്‍ മിന്നി   .. 
"പതിയെ   കുരുക്കിയതില്‍   പത്നിക്കുള്ള  ദുഃഖം ..
പാണ്ടി വണ്ടി  കത്തിച്ചാല്‍  തീരുമോ"? 
അതാരും അന്വേഷിച്ചില്ല ...  
അവര്‍ക്ക് വേണ്ടത് .. മഅദനിയുടെ പതനം..  

ആ കുരുക്കില്‍ മാതാവ് സൂഫിയ....
ദിവസങ്ങളോളം തടവില്‍ ...  
ചോദ്യങ്ങള്‍ ...  
പുറത്തു മാധ്യമ വിചാരണകള്‍ .. 
അവസാനം കോടതി ജാമ്യം... 
വീട് വിട്ടു പുറത്തു പോകാന്‍ പാടില്ലത്രേ.. 
ആരോടും സംസാരിക്കാനും ... 
അങ്ങനെ  വീട്ടു തടങ്കല്‍ ... 

അവസാനം..
അതാ വരുന്നു...  ശത്രുക്കള്‍ പുതിയ സൂത്രവുമായി ..
ബാംഗ്ലൂരില്‍ സ്ഫോടനം നടത്തിയെത്രേ..
ഒരു തടിയനും കൂട്ടരും .. 
അതില്‍ ബാപ്പചിയെ കുടുക്കാന്‍ പുതിയ തന്ത്രം .. 
പഴയ ഒരു മണിയെ കുളിപിച്ചു കൊണ്ട് വന്നു.. 
കള്ള കഥകള്‍ വിളമ്പി.. 

പിന്നെ... 
കുടകിലെ ഇഞ്ചി കാട്ടില്‍ കൃഷിക്കാര്‍ക്ക് 
ക്ലാസ് എടുത്തത്രേ...
അതും ചുറ്റിലും നാല് പോലിസുക്കാര്‍ കാവലുള്ള സമയത്ത്.. 
"ആരാലും തിരിച്ചറിയുന്ന ആള്‍ ..
ആരും കാണാതെ അവിടെ പോയത്രേ!!!!!!
വിരോധാഭാസം ... ഈ കള്ള കളി "... 
വിശ്വാസിപ്പിക്കാന്‍ കുറെ പേര്‍ ... അതുപോലെ   വിശ്വാസിക്കാനും  ..
പക്ഷെ  ശത്രുക്കള്‍ ശക്തരാണ് ..
പണമുണ്ട് കൂടെ  അധികാരവും .. 
പിന്നില്‍ ഓശാന പാടാന്‍ മാധ്യമങ്ങളും   

ഒരു പ്രാവിശ്യം കുറ്റക്കാരന്‍ അല്ലാത്തത് കൊണ്ട് ..
ശിക്ഷയൊന്നും നല്‍കാതെ  കോടതി വെറുതെ വിട്ട അദ്ദേഹത്തെ...
ശിക്ഷ വാങ്ങിച്ചു കൊടുക്കുമെന്ന വാശി.. 
കേസ്സുകള്‍ കെട്ടി ചമച്ചു ... സാക്ഷികളെ സൃഷ്ട്ടിച്ചു..
പേരറിഞ്ഞതും അറിയാത്തതുമായ .. നാലഞ്ചു പേര്‍..
അവര്‍ പോലും അറിഞ്ഞില്ലത്രേ  ...
താന്‍  മൊഴി കൊടുത്ത വിവരം. 

കഷ്ടം... 
എന്തൊക്കെ കള്ള കളികള്‍.
ഒരു നിരപരാധിയെ കുടുക്കാന്‍. 

ഒടുവില്‍ ...
അവരെത്തി .. 
യെദ്യുരപ്പയുടെ പോലിസുക്കാര്‍ ...
ഇവിടെ കൂട്ടിന്‌ അവരുടെ നാട്ടുക്കാരി...
അട്ടല്ലൂരിയുടെ തട്ടകത്തില്‍..  
അന്‍വാര്‍ശേരിയിലെ  യതീം മക്കളുടെ അത്താണിയായ..
അവരുടെയും പിതാവായ എന്‍റെ ബാപ്പചിയെ തേടി ..
അതെ..
റംസാന്‍ മാസം..
എണ്ണി പറഞ്ഞാല്‍ റംസാന്‍ ഏഴ്‌..
സുപ്രീം കോടതിയില്‍  മുന്‍‌കൂര്‍ ജാമ്യം പരിഗണിക്കാന്‍
നിമിഷങ്ങള്‍  ബാക്കി നില്‍ക്കെ ...
അറസ്റ്റ് ചെയ്തു .. പരുന്ത് കോഴി കിടാങ്ങളെ പിടിക്കും പോലെ..
എല്ലാം മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം
ഒരു തിരക്കഥ പോലെ ..
എന്തിനായിരുന്നു ഈ ക്രൂരത ..
ആരെ ബോധിപ്പിക്കാന്‍ .... ആരെ രക്ഷിക്കാന്‍.
ദിവസങ്ങള്‍ മാസങ്ങളായി...
വര്‍ഷങ്ങള്‍ കഴിഞ്ഞു,,
വീണ്ടും ഞാന്‍ അനാഥനായി .. ബാപ ജീവിച്ചിരിക്കെ
എന്‍റെ സഹോദരനും ,,,,  അന്‍വാര്‍ശേരിയിലെ അനാഥ കുട്ടികളും.
ഉമ്മയോ വിധവ...
എന്തിനീ ക്രൂരത .. ഒരു പച്ച മനുഷ്യനോട്?
സഹ ജീവിയോട്‌?
ഇപ്പോള്‍ ഞാനറിയുന്നു .. എന്‍റെ പിതാവിന്റെ കാഴ്ച നശിച്ചു പോലും ..
"ഇനി ഈ പൊന്നുമോന്‍ സലാഹുദ്ദീനെ കണ്ടാല്‍ തിരിച്ചറിയാത്ത പിതാവോ.
ഓര്‍ക്കാന്‍ വയ്യ..."
കണ്ണടച്ച് ഇരുട്ടാക്കാന്‍ എളുപ്പമാണ് ..
പക്ഷെ കാഴ്ചയുള്ളവന്റെ  കണ്ണ്  മനസ്സറിഞ്ഞു നശിപിച്ചാല്‍...
അത് നശിക്കുമ്പോള്‍ ..
നമ്മള്‍  കാഴ്ചക്കാരായി നോക്കിയിരുന്നാല്‍...
നിയമം നിയമത്തിന്റെ വഴിക്കുപോയാല്‍ ശരി ..
നിയമത്തിനെ  ചിലര്‍ അവരുടെ  ഇഷ്ടത്തിന് തിരിച്ചു വിട്ടാല്‍ ..

നീതി ദേവതയെ കുടിയിരുത്തിയ നാട്ടില്‍
അപരാധം ചെയ്യാത്തവര്‍ കുടുക്കപെടുമ്പോള്‍...
നീതിയും .. ന്യായവും .. നിയമവും എല്ലാര്ക്കും സമമാകണം..
ഒരാള്‍ക്ക് ഒരു നീതി .. മറ്റൊരാള്‍ക്ക് വേറൊന്ന്‌..
ഒരാളുടെ മതം, ജാതി, വംശം.. നോക്കി ..
നിയമത്തെ വേര്‍ തിരിക്കാമോ?

അപ്പോള്‍,
എന്തു നീതിയെ കുറിച്ചാണ് നാം വാ തോരാതെ വിളിച്ചു  കൂവുന്നത്....
ഈ നീതി പീഠം എന്‍റെ നിരപരാധിയായ പിതാവിനോട് നീതി കാണിച്ചില്ലെങ്കില്‍
സര്‍ക്കാരുകള്‍ .. അധികാരി വര്‍ഗ്ഗങ്ങള്‍ കണ്ണടച്ചാല്‍.
പിന്നെ ഏത് നീതി പീഠമാണ്‌ ഇവരോട് പൊറുക്കുക.

മുകളിലും ഉണ്ടൊരു   നീതി പീഠം ... എല്ലാവര്ക്കും തുണയായി...
തമ്പുരാനേ അതിലാണ് എന്‍റെ തേട്ടം....